ഫ്ളോറിഡ: ഹാൻഡികാപ് സൈൻ അനധികൃതമായി ഉപയോഗിച്ചതിന് ഫ്ളോറിഡ ഡെവൻപോർട്ട് മേയർ തെരേസ ബ്രാഡ്ലി അറസ്റ്റിൽ. രണ്ടു ഹാൻഡി കാപ് സൈനുകളാണ് മേയറുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. 2012 ഓഗസ്റ്റിലും 2015 ലും മരിച്ച രണ്ടു പേരുടേതായിരുന്നു ഈ സൈനുകൾ.
സിറ്റി ഹാളിന്‍റെ ഹാൻഡികാപ് സ്പോട്ടുകളിലാണ് മേയർ സ്ഥിരമായി കാർ പാർക്ക് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.
അറുപതുകാരിയായ മേയർ തികച്ചും ആരോഗ്യവതിയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. മരിച്ചവരുടെ ഐഡി കൈവശം വച്ചതിനും നിയമവിരുദ്ധമായി ഹാൻഡികാപ് സൈൻ ഉപയോഗിച്ചതിനുമാണ് മേയർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൗണ്ടി ജയിലിൽ അറസ്റ്റു ചെയ്തു കൊണ്ടു വന്ന മേയർക്ക് 2250 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സിറ്റി ഹാളിന്‍റെ ഹാൻഡികാപ് സ്പോട്ടുകളിലാണ് മേയർ സ്ഥിരമായി കാർ പാർക്ക് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.
അറുപതുകാരിയായ മേയർ തികച്ചും ആരോഗ്യവതിയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. മരിച്ചവരുടെ ഐഡി കൈവശം വച്ചതിനും നിയമവിരുദ്ധമായി ഹാൻഡികാപ് സൈൻ ഉപയോഗിച്ചതിനുമാണ് മേയർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൗണ്ടി ജയിലിൽ അറസ്റ്റു ചെയ്തു കൊണ്ടു വന്ന മേയർക്ക് 2250 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ