+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആപത്ഘട്ടത്തിൽ 20 ഡോളർ നൽകിയതിന് തിരിച്ചു നൽകിയതോ?

ന്യൂജേഴ്സി: കാമുകനെ സന്ദർശിക്കുന്നതിനാണ് കേറ്റ് മെക്ലയർ ന്യൂജേഴ്സിയിൽ നിന്നും ഫിലാഡൽഫിയായിലേക്ക് കാറിൽ പുറപ്പെട്ടത്. 195 ഹൈവേയിൽ വച്ച് കാർ ബ്രേയ്ക്ക് ഡൗണ്‍ ആയി. ഇന്ധനം ഇല്ലാതെയാണ് കാർ നിന്നതെന്ന് മനസ
ആപത്ഘട്ടത്തിൽ 20 ഡോളർ നൽകിയതിന് തിരിച്ചു നൽകിയതോ?
ന്യൂജേഴ്സി: കാമുകനെ സന്ദർശിക്കുന്നതിനാണ് കേറ്റ് മെക്ലയർ ന്യൂജേഴ്സിയിൽ നിന്നും ഫിലാഡൽഫിയായിലേക്ക് കാറിൽ പുറപ്പെട്ടത്. 1-95 ഹൈവേയിൽ വച്ച് കാർ ബ്രേയ്ക്ക് ഡൗണ്‍ ആയി. ഇന്ധനം ഇല്ലാതെയാണ് കാർ നിന്നതെന്ന് മനസിലാക്കാൻ കെറ്റിന് കൂടുതൽ സമയമൊന്നും വേണ്ടി വന്നില്ല. കൈയിൽ കാശുമില്ല. കാറിൽ നിന്നും പുറത്തിറങ്ങി ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്പോൾ താടിയും മുടിയും നീട്ടിയ ഒരു ഭവന രഹിതൻ കാറിനടുത്തേക്ക് നടന്നുവരുന്നു. അതോടെ ഭയം ഇരട്ടിച്ചു. ഒടുവിൽ സർവ ധൈര്യവും സംഭരിച്ച് ഭവനരഹിതനോട് സംഭവിച്ച കാര്യം പറഞ്ഞു. എങ്ങനെയെങ്കിലും 20 ഡോളർ തന്ന് സഹായിക്കണം, തുക പിന്നീട് തിരിച്ച് തരാം.

എന്നാൽ വ്യക്തമായ മറുപടി നൽകാതെ കാറിന്‍റെ ഡോറെല്ലാം അടച്ച് അകത്തിരിക്കൂ എന്നു മാത്രം പറഞ്ഞ ആ അപരിചിതൻ അപ്രത്യക്ഷനായി. ഇരുപത് മിനിട്ട് കഴിഞ്ഞപ്പോൾ കൈയിൽ ഇന്ധനം നിറച്ച ഒരു കാനുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. സന്തോഷവും നന്ദിയും എങ്ങനെ അറിയിക്കണം എന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങളായിരുന്നുവെന്ന് കെറ്റ് പറയുന്നു.

ഇന്ധനം നിറച്ചു കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോൾ ഒരു ഡോളർ പോലും തിരിച്ചു വേണമെന്നാവശ്യപ്പെടാത്ത ആ നല്ല മനുഷ്യന്‍റെ ചിരിക്കുന്ന മുഖമാണ് സൈഡ് മിററിലൂടെ ഹൃദയത്തിൽ സ്ഥാനംപിടിച്ചതെന്ന് ഇവർ പറഞ്ഞു.

വീട്ടിൽ തിരിച്ചത്തിയ കേറ്റ് തനിക്കുണ്ടായ അനുഭവം കാമുകനായ മാർക്ക് ഡി അമിക്കൊയുമായി പങ്കിട്ടു. രണ്ട് പേരും ചേർന്ന് ഭവനരഹിതനെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് തീരുമാനിച്ചു. സൈനിക സേവനത്തിൽ നിന്നും വിരമിച്ച മറീനായിരുന്നു പിന്നീട് സ്ട്രീറ്റിൽ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിവന്ന ബോബിറ്റ് ജോണി. അത്യാവശ്യ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിനാൽ ജോലി ലഭിക്കാനാകാതെ നിരാശയിൽ മറ്റ് ഭവന രഹിതർക്കൊപ്പം ഒരു വർഷമായി ന്യൂജേഴ്സിയിൽ കഴിയുന്ന ജോണി മയക്കുമരുന്നിന് അടിമയായ വിവരം കെയ്റ്റുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ബോബിറ്റ് ഗോഫണ്ടമിയിലൂടെ ആദ്യവാരം ലഭിച്ചത് 17000 ഡോളറായിരുന്നു. പിന്നീട് ഈ അഭിമുഖം വൈറലായതിനെ തുടർന്ന് താങ്ക്സ് ഗിവിംഗ് വീ്ക്കിൽ തുക 1,60,000 ആയി വർധിച്ചു. ഉദാര മതികളായ പലരും വൻ തുകയാണ് ഫണ്ടിൽ നിക്ഷേപിച്ചത്. പിരിഞ്ഞു കിട്ടിയ തുക ജോണിക്ക് പുതിയൊരു ജീവിതം ലഭിക്കുന്നതിന് പ്രയോജനപ്പെടുമെന്ന് കെറ്റ് പറഞ്ഞു. ചൊറിയൊരു വീട് കണ്ടെത്തുന്നതുവരെ ഹോട്ടലിൽ കിയുന്നതിനും താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്നതിനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

ആപത് ഘട്ടത്തിൽ 20 ഡോളർ തന്ന് സഹായിച്ച നല്ല മനുഷ്യന് താങ്ക്സ് ഗിവിംഗിനോടനുബന്ധിച്ച് ഇത്രയും തുക സംഭരിക്കുവാൻ കഴിഞ്ഞതിൽ കെയ്റ്റും മാർക്കും സംതൃപ്തരാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ