ന്യൂയോർക്ക്: രാജ്യാന്തര കോടതി (ഐസിജെ)യുടെ ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരിക്ക് വിജയം. ബ്രിട്ടന്‍റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് മത്സരരംഗത്തുനിന്ന് അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഹേഗ് ആസ്ഥാനമായ ഐസിജെയിലേക്കുള്ള പുനർതെരഞ്ഞെടുപ്പാണ് നടന്നത്. 15 അംഗ രാജ്യാന്തരകോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ മൂന്നു വർഷം കൂടുന്പോഴാണ് തെരഞ്ഞെടുക്കുന്നത്. ഒന്പതുവർഷമാണ് കാലാവധി.
ഹേഗ് ആസ്ഥാനമായ ഐസിജെയിലേക്കുള്ള പുനർതെരഞ്ഞെടുപ്പാണ് നടന്നത്. 15 അംഗ രാജ്യാന്തരകോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ മൂന്നു വർഷം കൂടുന്പോഴാണ് തെരഞ്ഞെടുക്കുന്നത്. ഒന്പതുവർഷമാണ് കാലാവധി.