ബെർലിൻ: അഞ്ഞൂറു വർഷത്തിലേറെ പഴക്കമുള്ള ലിയനാർഡോ ഡാവിഞ്ചിയുടെ ക്രിസ്തു ചിത്രം 'സാൽവദോർ മുണ്ഡി'(ലോകത്തിന്റെ രക്ഷകൻ) റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയി. നാനൂറു മില്യണ്‍ ഡോളറും അന്‍പത് മില്യണ്‍ ഫീസുമാണ് ഇതിനു കിട്ടിയത്. ലോകത്തൊരു കലാസൃഷ്ടിയും ഇന്നുവരെ ഇത്രയും വലിയ തുകയ്ക്ക് ലേലം ചെയ്യപ്പെട്ടിട്ടില്ല. നവോത്ഥാനത്തിന്റെ മുഖമുദ്രയാണ് ഈ ചിത്രം.
നഷ്ടപ്പെടുകയും ദീർഘകാലം അജ്ഞാതമായിരിക്കുകയും പിന്നീട് തിരിച്ചു കിട്ടുകയും ചെയ്ത ചിത്രം ലേലത്തിൽ പിടിച്ചത് ആരാണെന്നു വ്യക്തമല്ല. ടെലിഫോണ്‍ വഴി ലേലത്തിൽ പങ്കെടുത്തയാൾ പേരുവിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ഞൂറ് വർഷം പഴക്കമുള്ള ചിത്രത്തിന് നൂറു മില്യൻ ഡോളറാണ് വില പ്രതീക്ഷിച്ചിരുന്നത്. റഷ്യൻ കോടീശ്വരൻ ദിമിത്രി റംബൈലോവേവിന്റെ പക്കലായിരുന്നു ഇത്. ഒരു സ്വിസ് ആർട്ട് ഡീലറിൽ നിന്നാണ് ഇദ്ദേഹം ഇത് 127.5 മില്യൻ ഡോളറിന് 2013ൽ വാങ്ങിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഡാവിഞ്ചിയുടെ ക്രിസ്തു ചിത്രം റെക്കോർഡ് തുകയ്ക്ക് ലേലം ചെയ്തു
09:58 PM Nov 17, 2017 | Deepika.com