ജനീവ: അസിസ്റ്റഡ് സൂയിസൈഡ് പോലുള്ള ദയാവധ രീതികൾക്ക് സ്വിറ്റ്സർലൻഡിൽ പ്രചാരമേറുന്നതായി കണക്കുകളിൽ വ്യക്തമാകുന്നു.
2015ൽ മാത്രം 965 സ്വിസ് പൗരൻമാരാണ് ജീവിതം അവസാനിപ്പിക്കാൻ നിയമപരമായി വൈദ്യസഹായം തേടിയത്. ജീവൻ നിലനിർത്താൻ സാധിക്കില്ലെന്ന് ഉറപ്പുള്ള മാരക രോഗം ബാധിച്ചവർക്കു മാത്രമാണ് ചെയ്തു കൊടുക്കുക.
2000ത്തിൽ 86 പേർ മാത്രം അസിസ്റ്റഡ് സൂയിസൈഡ് തെരഞ്ഞെതുത്ത സ്ഥാനത്താണ് 15 വർഷത്തിനിടെ 742 പേരുടെ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കൂടുതലും സ്ത്രീകളാണ്, 539 പേർ. പുരുഷൻമാരുടെ എണ്ണം 426. അതേസമയം, സാധാരണ ആത്മഹത്യകളുടെ കണക്കിൽ 2015ൽ മുന്നിൽ നിൽക്കുന്നത് പുരുഷൻമാരാണ്, 729. സ്ത്രീകൾ 279 മാത്രവും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിറ്റ്സർലൻഡിൽ ദയാവധത്തിനു പ്രചാരമേറുന്നു
10:18 PM Nov 16, 2017 | Deepika.com