ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ രാഷ്ട്രീയ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്താവുന്ന ഒരു പുതിയ അധ്യായത്തിന്റെ ഏടുകൾ തുന്നിച്ചേർത്തുകൊണ്ട് ഐഎൻഒസി യുഎസ്എ കേരളാ ചാപ്റ്ററിന്റെ പ്രഥമ നാഷണൽ കണ്വൻഷൻ ഷിക്കാഗോയിൽ അരങ്ങേറി.
രാവിലെ 10ന് ആരംഭിച്ച രജിസ്ട്രേഷൻ ഉദ്ഘാടനം മുതൽ കണ്വൻഷൻ ഉദ്ഘാടനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭരായ അവതാരകരെ ഉൾപ്പെടുത്തി നടത്തിയ നാലു സെമിനാറുകൾ, നൃത്ത സംഗീത കലാപരിപാടികൾ എന്നിങ്ങനെ ദിവസത്തിന്റെ നിറവിൽ തുളുന്പി നിന്ന പരിപാടികൾക്കുശേഷം സമാപന സമ്മേളനം ഗംഭീരമായി നടത്തി. കേരളാ ചാപ്റ്റർ പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. വിശിഷ്ടാതിഥികളെ കണ്വൻഷൻ ചെയർമാൻ പോൾ പറന്പി ക്ഷണിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സന്തോഷ് നായർ എം.സിയായി യോഗ നടപടികൾ നിയന്ത്രിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് ജയചന്ദ്രൻ സംസാരിച്ചു.
പ്രമുഖ രാഷ്ട്രീയ ചിന്തകനും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര നേതാവുമായ ഡോ. സാം പിട്രോഡയെ ഐഎൻഒസി മിഡ്വെസ്റ്റ് റീജിയൻ വർഗീസ് പലമലയിൽ പരിചയപ്പെടുത്തി. തുടർന്നു ഡോ. സാം പിട്രോഡ നടത്തിയ പ്രസംഗത്തിൽ ഐഎൻഒസിയുടെ പുനരാവിഷ്കരിച്ച് ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) എന്നാക്കി എല്ലാ രാജ്യങ്ങളിലും യൂണീറ്റുകൾ സ്ഥാപിക്കുന്നതിനും, ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സംഘടനാ ശക്തിയുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രക്രിയ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.
തുടർന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ കൊടിക്കുന്നിൽ സുരേഷ് എം.പി ഇന്ത്യയുടെ ഭരണ തകർച്ചയെക്കുറിച്ചും, മതേതരത്വം, ജനാധിപത്യം എന്നീ മൗലീക സിദ്ധാന്തങ്ങൾക്കു സംഭവിക്കുന്ന തകർച്ചയെക്കുറിച്ചും, സാന്പത്തിക രംഗത്ത് ഡിമോണിറ്ററൈസേഷൻ, ജിഎസ്ടി തുടങ്ങിയ വികലമായ നയങ്ങൾ വരുത്തിവെച്ച ബുദ്ധിമുട്ടുകൾ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവും എഐസിസി പ്രസ് വക്താവായ ഡോ. മാത്യു കുഴലനാടൻ ഇന്ത്യൻ സന്പദ് വ്യവസ്ഥയെ വിശകലനം ചെയ്ത് സംസാരിച്ചു. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും, അഖിലേന്ത്യാ തലത്തിൽ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിഹാര ശ്രമങ്ങളെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവും ഡൽഹി ലോ കോളജ് അധ്യാപകനുമായ ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
ഐഎൻഒസിയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് ഐഎൻഒസി കേരളാ ചാപ്റ്റർ വൈസ് ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ അവതരിപ്പിച്ചു. സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ വിവിധ നേട്ടങ്ങളെക്കുറിച്ചും, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിദേശ ഇന്ത്യക്കാരായ അമേരിക്കയിലെ പ്രവാസി സമൂഹം നടത്തിയ ശ്രമങ്ങളെക്കുറിച്ചും, ഭാവിയിൽ ഈ സംഘടനയെ ജനങ്ങൾക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഐഎൻഒസി യുഎസ്എ ചെയർമാൻ ജോർജ് ഏബ്രഹാം വിശദീകരിച്ചു.
കേരള ചാപ്റ്ററിന്റെ പ്രവർത്തന മികവിനെക്കുറിച്ച് ഐ.എൻ.ഒ.സി യു.എസ്.എ പ്രസിഡന്റ് ഹർബചൻ സിംഗ്, ജനറൽ സെക്രട്ടറി മൊഹീന്ദർ സിംഗ്, മുൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അംബേനാട്ട്, മുൻ ഫൊക്കാന പ്രസിഡന്റും സ്ഥാപക നേതാവുമായ ഡോ. അനിരുദ്ധൻ, കേരളാ എക്സ്പ്രസ് മാനേജിംഗ് എഡിറ്റർ ജോസ് കണിയാലി, സ്കോക്കി വില്ലേജ് മുൻ കമ്മീഷണർ അനിൽകുമാർ പിള്ള, കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റ് സതീശൻ നായർ, മിഡ്വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് പ്രൊഫ. തന്പി മാത്യു, സജി കരിന്പന്നൂർ, രാജൻ പടവത്തിൽ, ഡാളസ് പ്രതിനിധി പി.പി. ചെറിയാൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംകൾ അർപ്പിച്ച് സംസാരിച്ചു. ഐഎൻഒസി റീജണൽ സെക്രട്ടറി ജസ്സി റിൻസി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ജൂബി വള്ളിക്കളിത്തിന്റെ നേതൃത്വത്തിൽ വിവിധ നൃത്ത സംഗീത പരിപാടികൾ അരങ്ങേറി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
രാവിലെ 10ന് ആരംഭിച്ച രജിസ്ട്രേഷൻ ഉദ്ഘാടനം മുതൽ കണ്വൻഷൻ ഉദ്ഘാടനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭരായ അവതാരകരെ ഉൾപ്പെടുത്തി നടത്തിയ നാലു സെമിനാറുകൾ, നൃത്ത സംഗീത കലാപരിപാടികൾ എന്നിങ്ങനെ ദിവസത്തിന്റെ നിറവിൽ തുളുന്പി നിന്ന പരിപാടികൾക്കുശേഷം സമാപന സമ്മേളനം ഗംഭീരമായി നടത്തി. കേരളാ ചാപ്റ്റർ പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. വിശിഷ്ടാതിഥികളെ കണ്വൻഷൻ ചെയർമാൻ പോൾ പറന്പി ക്ഷണിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സന്തോഷ് നായർ എം.സിയായി യോഗ നടപടികൾ നിയന്ത്രിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് ജയചന്ദ്രൻ സംസാരിച്ചു.
പ്രമുഖ രാഷ്ട്രീയ ചിന്തകനും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര നേതാവുമായ ഡോ. സാം പിട്രോഡയെ ഐഎൻഒസി മിഡ്വെസ്റ്റ് റീജിയൻ വർഗീസ് പലമലയിൽ പരിചയപ്പെടുത്തി. തുടർന്നു ഡോ. സാം പിട്രോഡ നടത്തിയ പ്രസംഗത്തിൽ ഐഎൻഒസിയുടെ പുനരാവിഷ്കരിച്ച് ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) എന്നാക്കി എല്ലാ രാജ്യങ്ങളിലും യൂണീറ്റുകൾ സ്ഥാപിക്കുന്നതിനും, ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സംഘടനാ ശക്തിയുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രക്രിയ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.
തുടർന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ കൊടിക്കുന്നിൽ സുരേഷ് എം.പി ഇന്ത്യയുടെ ഭരണ തകർച്ചയെക്കുറിച്ചും, മതേതരത്വം, ജനാധിപത്യം എന്നീ മൗലീക സിദ്ധാന്തങ്ങൾക്കു സംഭവിക്കുന്ന തകർച്ചയെക്കുറിച്ചും, സാന്പത്തിക രംഗത്ത് ഡിമോണിറ്ററൈസേഷൻ, ജിഎസ്ടി തുടങ്ങിയ വികലമായ നയങ്ങൾ വരുത്തിവെച്ച ബുദ്ധിമുട്ടുകൾ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവും എഐസിസി പ്രസ് വക്താവായ ഡോ. മാത്യു കുഴലനാടൻ ഇന്ത്യൻ സന്പദ് വ്യവസ്ഥയെ വിശകലനം ചെയ്ത് സംസാരിച്ചു. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും, അഖിലേന്ത്യാ തലത്തിൽ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിഹാര ശ്രമങ്ങളെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവും ഡൽഹി ലോ കോളജ് അധ്യാപകനുമായ ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
ഐഎൻഒസിയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് ഐഎൻഒസി കേരളാ ചാപ്റ്റർ വൈസ് ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ അവതരിപ്പിച്ചു. സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ വിവിധ നേട്ടങ്ങളെക്കുറിച്ചും, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിദേശ ഇന്ത്യക്കാരായ അമേരിക്കയിലെ പ്രവാസി സമൂഹം നടത്തിയ ശ്രമങ്ങളെക്കുറിച്ചും, ഭാവിയിൽ ഈ സംഘടനയെ ജനങ്ങൾക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഐഎൻഒസി യുഎസ്എ ചെയർമാൻ ജോർജ് ഏബ്രഹാം വിശദീകരിച്ചു.
കേരള ചാപ്റ്ററിന്റെ പ്രവർത്തന മികവിനെക്കുറിച്ച് ഐ.എൻ.ഒ.സി യു.എസ്.എ പ്രസിഡന്റ് ഹർബചൻ സിംഗ്, ജനറൽ സെക്രട്ടറി മൊഹീന്ദർ സിംഗ്, മുൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി അംബേനാട്ട്, മുൻ ഫൊക്കാന പ്രസിഡന്റും സ്ഥാപക നേതാവുമായ ഡോ. അനിരുദ്ധൻ, കേരളാ എക്സ്പ്രസ് മാനേജിംഗ് എഡിറ്റർ ജോസ് കണിയാലി, സ്കോക്കി വില്ലേജ് മുൻ കമ്മീഷണർ അനിൽകുമാർ പിള്ള, കേരളാ ചാപ്റ്റർ വൈസ് പ്രസിഡന്റ് സതീശൻ നായർ, മിഡ്വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് പ്രൊഫ. തന്പി മാത്യു, സജി കരിന്പന്നൂർ, രാജൻ പടവത്തിൽ, ഡാളസ് പ്രതിനിധി പി.പി. ചെറിയാൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംകൾ അർപ്പിച്ച് സംസാരിച്ചു. ഐഎൻഒസി റീജണൽ സെക്രട്ടറി ജസ്സി റിൻസി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ജൂബി വള്ളിക്കളിത്തിന്റെ നേതൃത്വത്തിൽ വിവിധ നൃത്ത സംഗീത പരിപാടികൾ അരങ്ങേറി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം