ന്യൂയോർക്ക്: സുപ്രസിദ്ധ ചിത്രക്കാരൻ ലിയോനാർഡോ വിൻസിയുടെ ക്രൈസ്റ്റ് പെയിന്റിംഗ് നവംബർ 15 ബുധനാഴ്ച ന്യൂയോർക്കിൽ ലേലം ചെയ്തപ്പോൾ ലഭിച്ചത് 450 മില്യണ് ഡോളർ.
സ്വകാര്യവ്യക്തികളുടെ കൈയിലുണ്ടായിരുന്ന ലിയോനാർഡോയുടെ പ്രസിദ്ധമായ ഏക ചിത്രമാണ് സേവ്യർ ഓഫ് ദ വേൾഡ് എന്ന ഇറ്റാലിയൻ ഭോഷയിൽ അറിയപ്പെടുന്ന പെയിന്റിംഗ് ഓഫ് ക്രൈസ്റ്റ്. ഇരുപതിൽ താഴെ ചിത്രങ്ങൾ മാത്രമാണ് ലിയോനാർഡോയുടെതായി ഇപ്പോൾ അവശേഷിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ ക്രിസ്റ്റീസ് ഓൽഷൻ ഹൗസിൽ ബുധനാഴ്ച നടന്ന ലേലത്തിൽ നാലുപേരാണ് പങ്കെടുത്തതും. പത്തൊന്പതു മിനിറ്റു നീണ്ടുനിന്ന ലേലത്തിൽ ശേഷിച്ച രണ്ടുപേരിൽ ഒരാൾക്കാണ് പെയ്ന്റിംഗ് ലഭിച്ചത്(450312500). ലേലം പിടിച്ച വ്യക്തിയുടെ പേർ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ക്രിസ്റ്റി റോക്ഫെല്ലർ സെന്റർ ആസ്ഥാനത്ത് പെയിന്റിംഗ് ദർശിക്കാൻ ആസ്വാദകരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. ഫ്രാൻസിലെ ലൂയിസ് പന്ത്രണ്ടാമനുവേണ്ടി 1506-1513 കാലഘട്ടത്തിലാണ് ലിയാനാർഡോ ഈ പെയിന്റിംഗ് നടത്തിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സ്വകാര്യവ്യക്തികളുടെ കൈയിലുണ്ടായിരുന്ന ലിയോനാർഡോയുടെ പ്രസിദ്ധമായ ഏക ചിത്രമാണ് സേവ്യർ ഓഫ് ദ വേൾഡ് എന്ന ഇറ്റാലിയൻ ഭോഷയിൽ അറിയപ്പെടുന്ന പെയിന്റിംഗ് ഓഫ് ക്രൈസ്റ്റ്. ഇരുപതിൽ താഴെ ചിത്രങ്ങൾ മാത്രമാണ് ലിയോനാർഡോയുടെതായി ഇപ്പോൾ അവശേഷിക്കുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ ക്രിസ്റ്റീസ് ഓൽഷൻ ഹൗസിൽ ബുധനാഴ്ച നടന്ന ലേലത്തിൽ നാലുപേരാണ് പങ്കെടുത്തതും. പത്തൊന്പതു മിനിറ്റു നീണ്ടുനിന്ന ലേലത്തിൽ ശേഷിച്ച രണ്ടുപേരിൽ ഒരാൾക്കാണ് പെയ്ന്റിംഗ് ലഭിച്ചത്(450312500). ലേലം പിടിച്ച വ്യക്തിയുടെ പേർ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ക്രിസ്റ്റി റോക്ഫെല്ലർ സെന്റർ ആസ്ഥാനത്ത് പെയിന്റിംഗ് ദർശിക്കാൻ ആസ്വാദകരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. ഫ്രാൻസിലെ ലൂയിസ് പന്ത്രണ്ടാമനുവേണ്ടി 1506-1513 കാലഘട്ടത്തിലാണ് ലിയാനാർഡോ ഈ പെയിന്റിംഗ് നടത്തിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ