ദോഹ: ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായൊരു വെല്ലുവിളി പ്രമേഹവും അനുബന്ധ പ്രശ്നങ്ങളുമാണെന്നും ശാസ്ത്രീയ രീതിയിൽ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ പ്രമേഹം ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലെ പൾമണോളജിസ്റ്റ് സൂര്യ ബാലചന്ദ്ര പിള്ള അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സ്കിൽസ് ഡവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തിൽ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികൾ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവൽക്കരണ പരിപാടികൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.
ആരോഗ്യകരമായ ആഹാര ശീലം, ആവശ്യത്തിന് ശാരീരിക വ്യായാമം, മാനസിക സമ്മർദ്ധങ്ങൾ ലഘൂകരിക്കുന്നതിനുള്ള പരിപാടികൾ എന്നിവയാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച ആന്റി സ്മോക്കിംഗ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ് പറഞ്ഞു. അമിതമായി ആഹാരം കഴിക്കുന്നതും തീരെ ശാരീരിക വ്യായാമങ്ങൾ ചെയ്യാത്തതും മാനസിക സമ്മർദ്ധങ്ങൾ അനുഭവിക്കുന്നവരുമാണ് പ്രമേഹമുള്ളവരിൽ അധികവുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സജീവമായ ജീവിത വ്യാപാരത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കുകയെന്നതാണ് പ്രമേഹദിനത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര അധ്യക്ഷത വഹിച്ചു. എം.പി ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എം.പി. ഷാഫി ഹാജി, പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ. മുസ്തഫ സംസാരിച്ചു. മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഗുഡ്വിൽ കാർഗോ മാനേജർ നിഖിൽ നാസർ, ഓസ്കാർ കാർ ആക്സസറീസ് മാനേജർ മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷുഗർ, പ്രഷർ പരിശോധനയും നടന്നു.
ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തിൽ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികൾ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവൽക്കരണ പരിപാടികൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.
ആരോഗ്യകരമായ ആഹാര ശീലം, ആവശ്യത്തിന് ശാരീരിക വ്യായാമം, മാനസിക സമ്മർദ്ധങ്ങൾ ലഘൂകരിക്കുന്നതിനുള്ള പരിപാടികൾ എന്നിവയാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച ആന്റി സ്മോക്കിംഗ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ് പറഞ്ഞു. അമിതമായി ആഹാരം കഴിക്കുന്നതും തീരെ ശാരീരിക വ്യായാമങ്ങൾ ചെയ്യാത്തതും മാനസിക സമ്മർദ്ധങ്ങൾ അനുഭവിക്കുന്നവരുമാണ് പ്രമേഹമുള്ളവരിൽ അധികവുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സജീവമായ ജീവിത വ്യാപാരത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കുകയെന്നതാണ് പ്രമേഹദിനത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര അധ്യക്ഷത വഹിച്ചു. എം.പി ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എം.പി. ഷാഫി ഹാജി, പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ. മുസ്തഫ സംസാരിച്ചു. മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഗുഡ്വിൽ കാർഗോ മാനേജർ നിഖിൽ നാസർ, ഓസ്കാർ കാർ ആക്സസറീസ് മാനേജർ മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷുഗർ, പ്രഷർ പരിശോധനയും നടന്നു.