ഓസ്റ്റിൻ: ഗാമയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെന്റിൽ നരസിംഹം ടീം കിരീടം നേടി. റൗണ്ട് റോക്കിലെ ഹിൽ കണ്ട്രി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ അഞ്ചു ടീമുകൾ (അളിയൻസ്, മച്ചാൻസ്, മംഗലശ്ശേരി ബ്രോസ്, നരസിംഹം, പുലിമുരുഗൻസ്) പങ്കെടുത്തു. ഡബിൾ എലിമിനേഷൻ അടിസ്ഥാനത്തിൽ നടത്തിയ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ നരസിംഹം ടീം അളിയൻസ് ടീമിനെ 6 വിക്കറ്റുകൾക്കു തോൽപിച്ചു. സ്കോർ: അളിയൻസ് 50/4 (6 ഓവർ) , നരസിംഹം 51/1 (5.4 ഓവർ). ടോസ് നേടിയ അളിയൻസ് ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഫൈനൽ മത്സരത്തിൽ നരസിംഹം ടീമിലെ അരുണ്‍ പദ്മനാഭൻ (15* റണ്‍സും, 1 വിക്കറ്റും) മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കി. ടീമിലെ മറ്റു താരങ്ങളായ വിക്രം അയ്യർ മാൻ ഓഫ് ദി ടൂർണമെന്റും, രാകേഷ് നായർ മികച്ച ബാറ്റ്സ്മാനുള്ള അവാർഡുകൾ നേടി. മികച്ച ബൗളർ അവാർഡിന് അളിയൻസ് ടീമിലെ മോജിൻ കൊട്ടാരത്തിൽ അർഹനായി.
സമ്മാനദാന ചടങ്ങിൽ ഗാമയുടെ മുൻ ബോർഡ് അംഗങ്ങൾ സന്തോഷ് കറുത്തേതിൽ, റോയ് ഒലിക്കങ്ങേൽ, ഡിജോയ് ദിവാകരൻ എന്നിവർ വ്യക്തിഗത അവാർഡുകൾ സമ്മാനിച്ചു. ഗാമയുടെ സ്പോർട്സ് ടീം കോർഡിനേറ്റർ രമേഷ് ചന്ദ്രയും വൈസ് പ്രസിഡന്റ് ശിവപ്രസാദ് വളപ്പിലും ചേർന്നു വിജയികൾക്ക് മെഡലുകളും/ട്രോഫിയും സമ്മാനിച്ചു. പ്രസിഡന്റ് ശങ്കർ ചന്ദ്രമോഹൻ നന്ദി പ്രകടിപ്പിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഫൈനൽ മത്സരത്തിൽ നരസിംഹം ടീമിലെ അരുണ്‍ പദ്മനാഭൻ (15* റണ്‍സും, 1 വിക്കറ്റും) മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കി. ടീമിലെ മറ്റു താരങ്ങളായ വിക്രം അയ്യർ മാൻ ഓഫ് ദി ടൂർണമെന്റും, രാകേഷ് നായർ മികച്ച ബാറ്റ്സ്മാനുള്ള അവാർഡുകൾ നേടി. മികച്ച ബൗളർ അവാർഡിന് അളിയൻസ് ടീമിലെ മോജിൻ കൊട്ടാരത്തിൽ അർഹനായി.
സമ്മാനദാന ചടങ്ങിൽ ഗാമയുടെ മുൻ ബോർഡ് അംഗങ്ങൾ സന്തോഷ് കറുത്തേതിൽ, റോയ് ഒലിക്കങ്ങേൽ, ഡിജോയ് ദിവാകരൻ എന്നിവർ വ്യക്തിഗത അവാർഡുകൾ സമ്മാനിച്ചു. ഗാമയുടെ സ്പോർട്സ് ടീം കോർഡിനേറ്റർ രമേഷ് ചന്ദ്രയും വൈസ് പ്രസിഡന്റ് ശിവപ്രസാദ് വളപ്പിലും ചേർന്നു വിജയികൾക്ക് മെഡലുകളും/ട്രോഫിയും സമ്മാനിച്ചു. പ്രസിഡന്റ് ശങ്കർ ചന്ദ്രമോഹൻ നന്ദി പ്രകടിപ്പിച്ചു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ