ദോഹ: ഖത്തർ സംസ്കൃതി സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം സംസ്കൃതിയുടെ കേരളോത്സവം 2017ന്റെ വേദിയിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ജൂറി ചെയർമാനും ദേശാഭിമാനി വാരിക പത്രാധിപരുമായ പ്രൊഫ. സി.പി അബൂബക്കർ അവാർഡ് ജേത്രി ശ്രീദേവി വടക്കെടത്തിനു സമർപ്പിച്ചു.
ഓരോ കഥയും ഓരോ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഒരു കഥയെങ്കിലും എഴുതാൻ സാധിക്കാത്തവരായി ആരുമില്ലെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. സി.പി അബൂബക്കർ പറഞ്ഞു. ചടങ്ങിൽ ഗായകൻ വി ടി മുരളി , സംസ്കൃതി പ്രസിഡന്റ് എ.കെ ജലീൽ , ജനറൽസെക്രട്ടറി കെ കെ ശങ്കരൻ, കേരളോത്സവം പ്രോഗ്രാം കണ്‍വീനർ പി എൻ ബാബുരാജൻ, സംസ്കൃതി വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാല കൃഷ്ണണൻ, ഇ എം സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്നു അഭിനയ സംസ്കൃതി അവതരിപ്പിച്ച നാടകം 'സ്വപ്നങ്ങൾ പൂക്കുന്ന നാട്' അരങ്ങേറി. സുപ്രസിദ്ധ ബംഗാളി എഴുത്തുകാരൻ ബാദൽ സർക്കാരിന്റെ 'ബിയോണ്ട് ദി ലാൻഡ് ഓഫ് ഹട്ടാമല'യുടെ സ്വതന്ത്ര നാടകാവിഷ്കാരയിരുന്നു സ്വപ്നങ്ങൾ പൂക്കുന്ന നാട്. ഗണേഷ്ബാബു മയ്യിൽ സംവിധാനവും രതീഷ് മാത്രാടൻ സംഗീതവും നിർവഹിച്ച നാടകത്തിൽ മുഖ്യ വേഷത്തിൽ മനീഷ് സാരംഗി, രമേശൻ തെക്കുടവൻ, രാഗിവിനോദ്, മേഘ്നഗംഗാധരൻ തുടങ്ങിയവർ അഭിനയിച്ചു. കലാ സംവിധാനം നിർവഹിച്ചത് മുരളി ചവറയാണ്. മുപ്പതോളം കലാകാര·ാർ ഈ നാടകത്തിൽ വേഷമിട്ടു. അരങ്ങിൽ ദ്രിശ്യസംഗീത വിസ്മയം തീർത്ത നാടകം ദോഹയിൽ പ്രേക്ഷകർക്ക് പകർന്നു നൽകിയ നാടക ആസ്വാദനത്തിന്റെ പുതിയ തലങ്ങളായിരുന്നു.
ഓരോ കഥയും ഓരോ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഒരു കഥയെങ്കിലും എഴുതാൻ സാധിക്കാത്തവരായി ആരുമില്ലെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. സി.പി അബൂബക്കർ പറഞ്ഞു. ചടങ്ങിൽ ഗായകൻ വി ടി മുരളി , സംസ്കൃതി പ്രസിഡന്റ് എ.കെ ജലീൽ , ജനറൽസെക്രട്ടറി കെ കെ ശങ്കരൻ, കേരളോത്സവം പ്രോഗ്രാം കണ്‍വീനർ പി എൻ ബാബുരാജൻ, സംസ്കൃതി വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാല കൃഷ്ണണൻ, ഇ എം സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്നു അഭിനയ സംസ്കൃതി അവതരിപ്പിച്ച നാടകം 'സ്വപ്നങ്ങൾ പൂക്കുന്ന നാട്' അരങ്ങേറി. സുപ്രസിദ്ധ ബംഗാളി എഴുത്തുകാരൻ ബാദൽ സർക്കാരിന്റെ 'ബിയോണ്ട് ദി ലാൻഡ് ഓഫ് ഹട്ടാമല'യുടെ സ്വതന്ത്ര നാടകാവിഷ്കാരയിരുന്നു സ്വപ്നങ്ങൾ പൂക്കുന്ന നാട്. ഗണേഷ്ബാബു മയ്യിൽ സംവിധാനവും രതീഷ് മാത്രാടൻ സംഗീതവും നിർവഹിച്ച നാടകത്തിൽ മുഖ്യ വേഷത്തിൽ മനീഷ് സാരംഗി, രമേശൻ തെക്കുടവൻ, രാഗിവിനോദ്, മേഘ്നഗംഗാധരൻ തുടങ്ങിയവർ അഭിനയിച്ചു. കലാ സംവിധാനം നിർവഹിച്ചത് മുരളി ചവറയാണ്. മുപ്പതോളം കലാകാര·ാർ ഈ നാടകത്തിൽ വേഷമിട്ടു. അരങ്ങിൽ ദ്രിശ്യസംഗീത വിസ്മയം തീർത്ത നാടകം ദോഹയിൽ പ്രേക്ഷകർക്ക് പകർന്നു നൽകിയ നാടക ആസ്വാദനത്തിന്റെ പുതിയ തലങ്ങളായിരുന്നു.