ദോഹ: ഖത്തറിലും ഇന്ത്യയിലും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ പ്രവാസി വ്യവസായി കെ. മുഹമ്മദ് ഈസക്ക് ടീം മീഡിയ പ്ലസ് ഏർപ്പെടുത്തിയ ഹ്യുമാനിറ്റി സർവീസ് അവാർഡ്.
വ്യാപാര രംഗത്തെ പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന കലാകാര·ാരുടേയും നിരാലംഭരായ മനുഷ്യരുടേയും ക്ഷേമത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ കാലമായി അദ്ദേഹം ചെയ്തുവരുന്ന സേവനങ്ങളെ മുൻനിർത്തിയാണ് അലി ഇന്റർനാഷണൽ ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് ജനറൽ മാനേജറായ കെ. മുഹമ്മദ് ഈസയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് അവാർഡ് കമ്മറ്റി ചെയർമാനും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
കലാ രംഗത്തും കായിക രംഗത്തും വേറിട്ട സംഘാടകനായ കെ. മുഹമ്മദ് ഈസ നിരവധി കലാകാര·ാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിട്ടുള്ളത്. വിവിധ സ്ഥലങ്ങളിലുള്ള സിഎച്ച് സെന്ററുകളും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആശയും വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന തണലുമൊക്കെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ചില മേഖലകൾ മാത്രമാണ്. സഹജീവികളുടെ കണ്ണീരൊപ്പുന്നതിൽ അദ്ദേഹം കാണിക്കുന്ന താൽപര്യവും സംഭാവനകളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസിഡർ പി. കുമരൻ അവാർഡ് സമ്മാനിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാർക്കറ്റിംഗ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, ശരണ്‍ സുകു സംബന്ധിച്ചു.
വ്യാപാര രംഗത്തെ പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന കലാകാര·ാരുടേയും നിരാലംഭരായ മനുഷ്യരുടേയും ക്ഷേമത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ കാലമായി അദ്ദേഹം ചെയ്തുവരുന്ന സേവനങ്ങളെ മുൻനിർത്തിയാണ് അലി ഇന്റർനാഷണൽ ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് ജനറൽ മാനേജറായ കെ. മുഹമ്മദ് ഈസയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് അവാർഡ് കമ്മറ്റി ചെയർമാനും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
കലാ രംഗത്തും കായിക രംഗത്തും വേറിട്ട സംഘാടകനായ കെ. മുഹമ്മദ് ഈസ നിരവധി കലാകാര·ാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിട്ടുള്ളത്. വിവിധ സ്ഥലങ്ങളിലുള്ള സിഎച്ച് സെന്ററുകളും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആശയും വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന തണലുമൊക്കെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ചില മേഖലകൾ മാത്രമാണ്. സഹജീവികളുടെ കണ്ണീരൊപ്പുന്നതിൽ അദ്ദേഹം കാണിക്കുന്ന താൽപര്യവും സംഭാവനകളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസിഡർ പി. കുമരൻ അവാർഡ് സമ്മാനിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മാർക്കറ്റിംഗ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, ശരണ്‍ സുകു സംബന്ധിച്ചു.