ലണ്ടൻ: നന്മയുടെ നേർക്കാഴ്ചകളുമായി പ്രവാസി മലയാളികളുടെ സാംസ്ക്കാരിക ജിഹ്വയായ ന്ധജ്വാലന്ധയുടെ ഒക്റ്റോബർ ലക്കം പ്രസിദ്ധികരിച്ചു. ഈ ലക്കത്തിന്റെ മുഖചിത്രം ഈ വർഷത്തെ (2017) നൊബേൽ സമ്മാന ജേതാവായ ബ്രിട്ടീഷ് എഴുത്തുകാൻ കസുവോ ഇഷിഗുറോയുടേതാണു. ജപ്പാനിൽ ജനിച്ച കസുവോ അഞ്ചു വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. 1989ൽ പ്രസിദ്ധീകരിച്ച ' ദ റിമെയിൻസ് ഒഫ് ദ ഡേ' എന്ന നോവലാണ് കസുവോയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്. കസുവോയെ പ്രശസ്തിയിലേക്കുയർത്തിയ ഈ നോവൽ 1989ൽ മാൻ ബുക്കർ പ്രൈസ് നേടുകയും 1993 ൽ സിനിമയാക്കുകയും ചെയ്തു.
ഭാഷയും ഭാഷാപരമായ പ്രകാശനങ്ങളുമൊന്നാകെ വിശകലനാത്മക രീതിശാസ്ത്രത്താൽ സാംസ്കാരീക വിഷയമായി രൂപാന്തരപ്പെടുന്ന പ്രക്രിയക്ക് മുൻകൈവന്നതിനെ പറ്റി പ്രതിപാതിച്ചുകൊണ്ടു ഡോ. സി.ജെ ജോർജ്ജ് എഴുതിയ 'വായനയുടെ പൂക്കാലം' എന്ന ലേഖനത്തിൽ സാഹിത്യകൃതികളുടെ വിശകലനം അനുഭവപരമായ അനുഭൂതിപരമായ സൗന്ദ്യര്യപരമായ തലങ്ങളെ ആഴപ്പെടുത്തുകയും സൂക്ഷമവത്കരിക്കുകയും ചെയ്യുന്ന സാംസ്കാരീകമായ മനസ്സിലാക്കലും ആധുനീക മനസ്സിന്റെ ആത്മവിമർശനങ്ങളുമായിതീരുന്ന പ്രവൃത്തിയായി ഉയർത്തിക്കാട്ടുന്നു.
ഇറ്റാലിയൻ നോവലിസ്റ്റായ ഉംബേർത്തോ എക്കോയുടെ 'ഓണ്‍ ബ്യൂട്ടി: എ ഹിസ്റ്ററി ഒഫ് എ വെസ്റ്റേണ്‍ ഐഡിയ' എന്ന പുസ്തകത്തെ ആസ്പദമാക്കി ലാസർ ഡി സിൽവ എഴുതിയ ലേഖനം കലാചരിത്രത്തിന്റെ ചിത്രതാളുകൾ, പ്രേംകുമാർ കെ.പി പരിഭാഷപ്പെടുത്തിയ പാക്കിസ്ഥാനി എഴുത്തുകാരി സാബിൻ ജാവേരി ജില്ലാനിയുടെ കഥ 'അങ്ങനെ ലോകം അങ്ങ് മാറിപോയി', ഡോണാ മയൂരയുടെ കവിത 'ഉന്മീലനം' ജോർജ്ജ് അറങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയിൽ ശശിയുടെ കുസൃതികൾ, വി ജയദേവിന്റെ കവിത വഴിയിൽ, വിനീത് രാജിന്റെ കവിത നേർക്കാഴ്ച, എന്നിവയും യുക്മ യൂത്തിൽ ബീനാ റോയി എഴിതിയ ലെറ്റ് മീ ബീ എന്ന ഇംഗ്ലീഷ് കവിതയും ഈലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
'ജ്വാല'യുടെ ഒക്ടോബർ ലക്കം പ്രസിദ്ധികരിച്ചു
09:40 PM Oct 20, 2017 | Deepika.com