റിച്ചാർഡ്സണ്: ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്നും ജനങ്ങൾ അക്ഷമരാകരുതെന്നും ആത്മസംയമനം പാലിക്കണമെന്നും റിച്ചർഡ്സണ് പോലീസ് അഭ്യർത്ഥിച്ചു. ഷെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾ ലഭിക്കുകയാണെങ്കിൽ റിച്ചർഡ്സണ് പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പാൽ കുടിക്കുവാൻ വിസമ്മതിച്ചതിന് ശിക്ഷയായിട്ടാണ് വീടിന് പുറത്തു നൂറടിയോളം ദുരെയുള്ള വൃക്ഷ ചുവട്ടിൽ ഷെറിൻ മാത്യുവിനെ തനിയെ നിർത്തിയത്. 3.15ഓടെ ചെന്നു നോക്കുന്പോൾ ബാലികയെ കാണാതാവുകയായിരുന്നു. കാണാതായ വിവരം ഏകദേശം അഞ്ചു മണിക്കൂറുകൾക്കുശേഷംമാണ് പോലീസിനെ അറിയിച്ചത്.
ഇത്രയും സംഭവങ്ങൾ വീടിനകത്ത് അരങ്ങേറിയപ്പോൾ ഭാര്യ വീടിനുകത്ത് ഉറക്കത്തിലായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവരെ ഒഴിവാക്കി വെസ്ലിയെ അറസ്റ്റു ചെയ്തു. എൻഡെയ്ഞ്ചർമെന്റ് എബാഡൻമെന്റ് എന്ന രണ്ടു വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു. വെസ്ലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ആംഗിൾ മോണിറ്റർ ധരിക്കണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വൃക്ഷ ചുവട്ടിൽ നിന്നും ഷെറിൻ നഷ്ടപ്പെട്ടതിനുശേഷം വീടിനു പുറകിൽ പാർക്ക് ചെയ്തിരുന്ന വാഹനം നാലിനുപുറത്തു പോയി. അഞ്ചിനു തിരിച്ചെത്തിയതായി സമീപ വീടുകളിലെ കാമറകളിൽ നിന്നും കണ്ടെത്തിയതിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് പൊലീസിനേയും കുറ്റാന്വേഷകരേയും ഒരു പോലെ കുഴയ്ക്കുന്ന പ്രശ്നം.
ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിന് എഫ്ബിഐയും ലോക്കൽ പോലീസും വാളണ്ടിയർമാരും സമീപ പ്രദേശങ്ങളിൽ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ ലഭിച്ച ചില വസ്തുക്കളും വീട്ടിൽ നിന്നും വാനിൽ നിന്നും പരിശോധനയ്ക്കായി കൊണ്ടു പോയവയും ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിനുള്ള സൂചനകൾ നൽകുമെന്നു തന്നെയാണ് പോലീസ് കരുതുന്നത്.
വെസ്ലിയും ഭാര്യയും ഓരോ അറ്റോർണിമാരെ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ രണ്ടു പേരും നിശബ്ദരാകുകയും ഇവർക്കുവേണ്ടി അറ്റോർണിമാർ വിവരങ്ങൾ നൽകുകയും ചെയ്യുന്നത് അന്വേഷണം നീണ്ടു പോകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച പിന്നീടുന്പോഴും ഷെറിനെ കണ്ടെത്താനാകാത്തത് അസ്വസ്ഥത ഉളവാക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
റിപ്പോർട്ട്: പി. പി. ചെറിയാൻ
പാൽ കുടിക്കുവാൻ വിസമ്മതിച്ചതിന് ശിക്ഷയായിട്ടാണ് വീടിന് പുറത്തു നൂറടിയോളം ദുരെയുള്ള വൃക്ഷ ചുവട്ടിൽ ഷെറിൻ മാത്യുവിനെ തനിയെ നിർത്തിയത്. 3.15ഓടെ ചെന്നു നോക്കുന്പോൾ ബാലികയെ കാണാതാവുകയായിരുന്നു. കാണാതായ വിവരം ഏകദേശം അഞ്ചു മണിക്കൂറുകൾക്കുശേഷംമാണ് പോലീസിനെ അറിയിച്ചത്.
ഇത്രയും സംഭവങ്ങൾ വീടിനകത്ത് അരങ്ങേറിയപ്പോൾ ഭാര്യ വീടിനുകത്ത് ഉറക്കത്തിലായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവരെ ഒഴിവാക്കി വെസ്ലിയെ അറസ്റ്റു ചെയ്തു. എൻഡെയ്ഞ്ചർമെന്റ് എബാഡൻമെന്റ് എന്ന രണ്ടു വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു. വെസ്ലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ആംഗിൾ മോണിറ്റർ ധരിക്കണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വൃക്ഷ ചുവട്ടിൽ നിന്നും ഷെറിൻ നഷ്ടപ്പെട്ടതിനുശേഷം വീടിനു പുറകിൽ പാർക്ക് ചെയ്തിരുന്ന വാഹനം നാലിനുപുറത്തു പോയി. അഞ്ചിനു തിരിച്ചെത്തിയതായി സമീപ വീടുകളിലെ കാമറകളിൽ നിന്നും കണ്ടെത്തിയതിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് പൊലീസിനേയും കുറ്റാന്വേഷകരേയും ഒരു പോലെ കുഴയ്ക്കുന്ന പ്രശ്നം.
ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിന് എഫ്ബിഐയും ലോക്കൽ പോലീസും വാളണ്ടിയർമാരും സമീപ പ്രദേശങ്ങളിൽ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ ലഭിച്ച ചില വസ്തുക്കളും വീട്ടിൽ നിന്നും വാനിൽ നിന്നും പരിശോധനയ്ക്കായി കൊണ്ടു പോയവയും ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിനുള്ള സൂചനകൾ നൽകുമെന്നു തന്നെയാണ് പോലീസ് കരുതുന്നത്.
വെസ്ലിയും ഭാര്യയും ഓരോ അറ്റോർണിമാരെ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ രണ്ടു പേരും നിശബ്ദരാകുകയും ഇവർക്കുവേണ്ടി അറ്റോർണിമാർ വിവരങ്ങൾ നൽകുകയും ചെയ്യുന്നത് അന്വേഷണം നീണ്ടു പോകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച പിന്നീടുന്പോഴും ഷെറിനെ കണ്ടെത്താനാകാത്തത് അസ്വസ്ഥത ഉളവാക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
റിപ്പോർട്ട്: പി. പി. ചെറിയാൻ