ബെർലിൻ: പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ അധ്യക്ഷന്മാരുടെ അന്തർദേശീയ സമ്മേളനം ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ ആരംഭിച്ചു. 19ന് വ്യാഴാഴ്ച ആരംഭിച്ച സമ്മേളനത്തിൽ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവാ, കോപ്റ്റിക് പാത്രിയർക്കീസ് പോപ് തവദ്രോസ് രണ്ടാമൻ, അർമേനിയൻ കാതോലിക്ക കരേകിൻ ദ്വിതീയൻ, കേരളത്തിൽ നിന്നും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ തുടങ്ങിയവർ സംബന്ധിക്കുന്നുണ്ട്.
സഭാധ്യക്ഷന്മാർ 18ന് ബുധനാഴ്ച ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റ് കൊട്ടാരമായ ബെൽവ്യൂയിൽ ആയിരുന്നു കൂടിക്കാഴ്ച. ക്രൈസ്തവ വിശ്വാസിയായതിന്റെ പേരിൽ സഭാമക്കൾ നിരന്തരമായി മധ്യ പൗരസ്ത്യദേശമായ സിറിയ, ഇറാഖ്, ഈജിപ്റ്റ് എന്നിവിടങ്ങളിൽ പീഢനത്തിനും, വധശിക്ഷയ്ക്കും വിധേയമാകുന്നത് തടയാൻ ജർമനിയുടെ സഹായം കൂടിക്കാഴ്ചയിൽ സഭാനേതൃത്വം അഭ്യർത്ഥിച്ചു.
ജർമനിയിലെ പാത്രിയാർക്കൽ വികാരി മോർ ഫിലൊക്സെനുസ് മത്തിയാസ് നയിസ്, ജർമൻ രൂപതകളുടെ വിദേശകാര്യ ഡയറക്ടർ മോർ ജൂലിയസ് ഹന്ന അയഡിൻ, പാത്രിയാർക്കൽ സെക്രട്ടറിയും മീഡിയ ഓഫീസ് ഡയറക്ടറുമായ റവ. റാബാൻ ജോസഫ് ബാലി എന്നിവർ പിതാക്ക·ാർക്കൊപ്പമുണ്ടായിരുന്നു.
ഒക്ടോബർ 20 വെള്ളിയാഴ്ച ദിവസം ജർമനിയിലെ ഇവാഞ്ചലിക്കൽ സഭകളുടെ ആഭിമുഖ്യത്തിൽ 'പൂർവ ഏഷ്യൻ രാജ്യങ്ങളുടെ ക്രൈസ്തവസഭകളുടെ ഭാവി' എന്ന വിഷയത്തിൽ സെമിനാർ നടക്കും. 'സ്വതന്ത്ര ഭാരതത്തിലെ മാർത്തോമൻ ക്രൈസ്തവരുടെ സ്വത്വം' എന്ന വിഷയത്തിൽ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഓർത്തഡോക്സ് സഭാധ്യക്ഷ·ാരുടെ സമ്മേളനം ജർമനിയിൽ ആരംഭിച്ചു
09:39 PM Oct 19, 2017 | Deepika.com