മിശ്രിഫ് : സ്പോർട്ടക്ക് സ്പോർട്സ് ഷിഫ അൽ ജസീറയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ചാന്പ്യൻഷിപ്പിൽ സോക്കർ കേരള വിജയികളായി. ആവേശകരമായ കലാശപ്പോരാട്ടത്തിൽ സിഎഫ്സി സാൽമിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സോക്കർ കേരള പരാജയപ്പെടുത്തിയത്. രണ്ട് വ്യാഴാഴ്ചകളിലായി മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ കുവൈത്തിലെ പതിനാല് ടീമുകൾ പങ്കെടുത്തു.
ആദ്യ സെമി ഫൈനലിൽ പൊരുതിക്കളിച്ച സ്പോർട്ടി ഏഷ്യ അക്കാദമിയെ ഏകപക്ഷീയമായ ഒരു ഗോളിന് സിഎഫ്സി സാൽമിയ പരാജയപ്പെടുത്തി. ടൂർണമെന്റിലെ ശക്തരായ സോക്കർ കേരളയും എകഐഫ്സിയും അണിനിരന്ന വാശിയേറിയ രണ്ടാം സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സോക്കർ കേരള വിജയിച്ചു. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന എകഐഫ്സിയുടെ വലയിലേക്ക് അവസാന നിമിഷം നേടിയ ഇരട്ട ഗോളിലൂടെ സോക്കർ കേരള മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു.
ടൂർണമെന്റിൽ മികച്ച കളിക്കാരനായി ആൻസൻ റെജിയും (സ്പോർട്ടി ഏഷ്യ), മികച്ച ഗോൾ കീപ്പറായി ശരത്തിനേയും (സോക്കർ കേരള), ടോപ് സ്കോറായി ശ്യാം ശരത്തും ( സോക്കർ കേരള ) തെരഞ്ഞടുക്കപ്പെട്ടു. മത്സരങ്ങൾ കേഫാക് റഫറിമാർ നിയന്ത്രിച്ചു. സമാപന ചടങ്ങിൽ കേഫാക് ഭാരവാഹികൾ, ടൂർണമെന്റ് സ്പോണ്‍സർമാർ , സ്പോർട്ടക്ക് പ്രതിനിധികൾ എന്നീവർ പങ്കെടുത്തു. ഒ.കെ റസാക്ക് , ഷംസുദ്ദീൻ എന്നീവരുടെ നേതൃത്വത്തിൽ കുവൈത്തിലെ പഴയ കാല കളിക്കാരെ ഉൾപ്പെടുത്തിയ പ്രദർശന മത്സരവും നടന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ആദ്യ സെമി ഫൈനലിൽ പൊരുതിക്കളിച്ച സ്പോർട്ടി ഏഷ്യ അക്കാദമിയെ ഏകപക്ഷീയമായ ഒരു ഗോളിന് സിഎഫ്സി സാൽമിയ പരാജയപ്പെടുത്തി. ടൂർണമെന്റിലെ ശക്തരായ സോക്കർ കേരളയും എകഐഫ്സിയും അണിനിരന്ന വാശിയേറിയ രണ്ടാം സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സോക്കർ കേരള വിജയിച്ചു. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന എകഐഫ്സിയുടെ വലയിലേക്ക് അവസാന നിമിഷം നേടിയ ഇരട്ട ഗോളിലൂടെ സോക്കർ കേരള മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു.
ടൂർണമെന്റിൽ മികച്ച കളിക്കാരനായി ആൻസൻ റെജിയും (സ്പോർട്ടി ഏഷ്യ), മികച്ച ഗോൾ കീപ്പറായി ശരത്തിനേയും (സോക്കർ കേരള), ടോപ് സ്കോറായി ശ്യാം ശരത്തും ( സോക്കർ കേരള ) തെരഞ്ഞടുക്കപ്പെട്ടു. മത്സരങ്ങൾ കേഫാക് റഫറിമാർ നിയന്ത്രിച്ചു. സമാപന ചടങ്ങിൽ കേഫാക് ഭാരവാഹികൾ, ടൂർണമെന്റ് സ്പോണ്‍സർമാർ , സ്പോർട്ടക്ക് പ്രതിനിധികൾ എന്നീവർ പങ്കെടുത്തു. ഒ.കെ റസാക്ക് , ഷംസുദ്ദീൻ എന്നീവരുടെ നേതൃത്വത്തിൽ കുവൈത്തിലെ പഴയ കാല കളിക്കാരെ ഉൾപ്പെടുത്തിയ പ്രദർശന മത്സരവും നടന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ