റിയാദ്: റിയാദിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും നവോദയയുടെ വൈസ് പ്രസിഡന്റുമായിരുന്ന അഹമ്മദ് മേലാറ്റൂരിന്റെ മൃതദേഹം ചൊവ്വാഴ്ച ഇത്തിഹാദ് എയർവേയ്സിൽ നാട്ടിലേക്കു കൊണ്ടുപോയി. ഭാര്യ ഖമറുന്നിസയും ഭാര്യാസഹോദരീ ഭർത്താവ് ഫിറോസും മൃതദേഹത്തെ അനുഗമിച്ചു. മലപ്പുറം നിലന്പൂരിനടുത്ത് ചക്കാലകൂത്തിൽ അഹമ്മദിന്റെ വീട്ടിൽ ബുധനാഴ്ച രാവിലെ പൊതുദർശനത്തിനു വച്ചതിനുശേഷം ചന്തക്കുന്ന് ജുമാമസ്ജിദിലാണ് കബറക്കം നടക്കുക.
ചൊവ്വാഴ്ച 10നു സുമേഷിയിലെ കിംഗ് സഉൗദ് യുണിവേഴ്സിറ്റിക്കടുത്തുള്ള പള്ളിയിൽ ബന്ധുമിത്രാദികളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്. അവസാനമായി അഹമ്മദ് മെലാറ്റോറിനെ കാണാൻ സംഘടനാ പ്രവർത്തകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു ജനാവലി ആശുപത്രിയിൽ എത്തിയിരുന്നു. നവോദയ പ്രവർത്തകരായ ബാബുജി, ഉദയഭാനു, ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തീകരിച്ചത്.
ചൊവ്വാഴ്ച 10നു സുമേഷിയിലെ കിംഗ് സഉൗദ് യുണിവേഴ്സിറ്റിക്കടുത്തുള്ള പള്ളിയിൽ ബന്ധുമിത്രാദികളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്. അവസാനമായി അഹമ്മദ് മെലാറ്റോറിനെ കാണാൻ സംഘടനാ പ്രവർത്തകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു ജനാവലി ആശുപത്രിയിൽ എത്തിയിരുന്നു. നവോദയ പ്രവർത്തകരായ ബാബുജി, ഉദയഭാനു, ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തീകരിച്ചത്.