അബുദാബി: കേരളത്തിൽ നിന്നും ഏറ്റവും അധികം പേർ തൊഴിലെടുക്കുന്ന യുഎഇയിൽ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യത കേരള സർക്കാർ ആരായുമെന്നു തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ.
അബുദാബിയിൽ നടക്കുന്ന അന്താരാഷ്ട്ര തൊഴിൽ നൈപുണ്യ പ്രദർശനം കാണാനെത്തിയ മന്ത്രി ഇന്ത്യൻ മീഡിയ അബുദാബിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത് . കേരളത്തിലും, ഇന്ത്യക്കകത്തുമുള്ള തൊഴിൽ സാധ്യതകളെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും പരിചയപ്പെടുത്തുന്നതിനും അത്തരം തൊഴിലുകൾ നേടാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള പദ്ധതികളാണ് കേരള സ്കിൽസ് ഡവലപ്പ്മെന്റ് വിഭാഗം ആസൂത്രണം ചെയ്യുന്നത്.
കേരളത്തിലെ 10 ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 282 കോടി ചെലവിൽ പദ്ധതികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കണ്ണൂർ എയർപോർട്ട് കേന്ദ്രീകരിച്ച് ഏവിയേഷൻ അക്കാദമി ആരംഭിക്കുന്നു. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് യൂറോപ്പ്യൻ സ്പേസ് ഏജൻസി, ഫെഡറൽ ഏവിയേഷൻ ഏജൻസി എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനും പദ്ധതികളുണ്ട്.
കേരളത്തിൽ നിക്ഷേപം നടത്താൻ വ്യാപാര വ്യവസായ രംഗത്തുള്ളവരെ ക്ഷണിക്കാനും ഈ സന്ദർശനം ലക്ഷ്യമിടുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് സമരങ്ങളെക്കുറിച്ചുള്ള പഴയ പ്രചാരണങ്ങളൊന്നും ഇപ്പോൾ ചെലവാകുന്നില്ലെന്ന് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിലെ നടപടിക്രമങ്ങൾ കൂടുതൽ ലളിതവൽക്കരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബിയിൽ നടക്കുന്ന അന്താരാഷ്ട്ര തൊഴിൽ നൈപുണ്യ പ്രദർശനം കാണാനെത്തിയ മന്ത്രി ഇന്ത്യൻ മീഡിയ അബുദാബിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത് . കേരളത്തിലും, ഇന്ത്യക്കകത്തുമുള്ള തൊഴിൽ സാധ്യതകളെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും പരിചയപ്പെടുത്തുന്നതിനും അത്തരം തൊഴിലുകൾ നേടാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള പദ്ധതികളാണ് കേരള സ്കിൽസ് ഡവലപ്പ്മെന്റ് വിഭാഗം ആസൂത്രണം ചെയ്യുന്നത്.
കേരളത്തിലെ 10 ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 282 കോടി ചെലവിൽ പദ്ധതികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കണ്ണൂർ എയർപോർട്ട് കേന്ദ്രീകരിച്ച് ഏവിയേഷൻ അക്കാദമി ആരംഭിക്കുന്നു. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് യൂറോപ്പ്യൻ സ്പേസ് ഏജൻസി, ഫെഡറൽ ഏവിയേഷൻ ഏജൻസി എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനും പദ്ധതികളുണ്ട്.
കേരളത്തിൽ നിക്ഷേപം നടത്താൻ വ്യാപാര വ്യവസായ രംഗത്തുള്ളവരെ ക്ഷണിക്കാനും ഈ സന്ദർശനം ലക്ഷ്യമിടുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് സമരങ്ങളെക്കുറിച്ചുള്ള പഴയ പ്രചാരണങ്ങളൊന്നും ഇപ്പോൾ ചെലവാകുന്നില്ലെന്ന് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിലെ നടപടിക്രമങ്ങൾ കൂടുതൽ ലളിതവൽക്കരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള