കുവൈത്ത് സിറ്റി : രാജ്യത്തെ തൊഴിൽ മേഖലയിലുമുള്ള സ്വദേശി വിദേശി അനുപാതം കുറയ്ക്കുവാൻ പാർലിമെന്റ് അംഗം ഡോ: വലീദ് അൽ തബ്തായി സമർപ്പിച്ച നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ സാന്നിദ്ധ്യം സ്വദേശി തൊഴിലാളികളുടെ എണ്ണത്തേക്കാൾ മുപ്പത് ശതമാനത്തിൽ കൂടാത്ത രീതിയിൽ തൊഴിൽ രംഗം ക്രമീകരിക്കണമെന്നും തൊഴിൽ സാമുഹിക മന്ത്രാലയത്തിലേയും, അഭ്യന്തര മന്ത്രാലയത്തിലേയും, വികസന ആസൂത്രണം സുപ്രീംകമ്മിറ്റിയിലെ സെക്രട്ടറിയേയും ഉൾപ്പെടുത്തിയുള്ള പ്രത്യേക സമിതി രൂപീകരിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
അടുത്ത പത്തു വർഷത്തിനുള്ളിൽ അസന്തുലിതത്വം പരിഹരിക്കുവാനുള്ള പദ്ധതിക്ക് സർക്കാർ ഉടൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുവാൻ വനിതാപോലീസുകാരെ നിയമിക്കണമെന്ന ഡോ: വലീദ് അൽ തബ്തായിയുടെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്ത് 31 ശതമാനം സ്വദേശികളും 69 ശതമാനം വിദേശികളുമാണ്. സ്വദേശി ജനസംഖ്യയുടെ 20 ശതമാനം എന്നതോതിൽ ഓരോ രാജ്യക്കാർക്കും ക്വോട്ട നിശ്ചയിക്കണമെന്ന് ഈ വിഷയത്തെ കുറിച്ച് പഠിച്ച സമിതികൾ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അടുത്ത പത്തു വർഷത്തിനുള്ളിൽ അസന്തുലിതത്വം പരിഹരിക്കുവാനുള്ള പദ്ധതിക്ക് സർക്കാർ ഉടൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുവാൻ വനിതാപോലീസുകാരെ നിയമിക്കണമെന്ന ഡോ: വലീദ് അൽ തബ്തായിയുടെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്ത് 31 ശതമാനം സ്വദേശികളും 69 ശതമാനം വിദേശികളുമാണ്. സ്വദേശി ജനസംഖ്യയുടെ 20 ശതമാനം എന്നതോതിൽ ഓരോ രാജ്യക്കാർക്കും ക്വോട്ട നിശ്ചയിക്കണമെന്ന് ഈ വിഷയത്തെ കുറിച്ച് പഠിച്ച സമിതികൾ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ