റിയാദ്: തലസ്ഥാന നഗരിയിലെ ഷിഫാ സനയ്യയിലെ കാർപെന്ററി വർക് ഷോപ്പിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ പത്തുപേർ മരണപ്പെട്ടു. മരിച്ച മറ്റുള്ളവർ രണ്ടു ബംഗ്ലാദേശ് തൊഴിലാളികളും രണ്ടു പാക്കിസ്ഥാനികളുമാണ്. ഇന്ത്യക്കാരിൽ മലയാളികൾ ഇല്ലെന്നാണ് അറിയുന്നത്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മര ഉരുപ്പടികൾ നിർമ്മിക്കുന്ന കന്പനികളും വർക് ഷോപ്പുകളിലുമാണ് തീപിടുത്തമുണ്ടായത്. കാർപെന്റർ, പെയിന്റിംഗ് തൊഴിലാളികളാണ് അപകടത്തിൽ മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് തീ പടർന്നതെന്നു സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഷെഡുകൾ മാതിരി കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങളും അതിനകത്തെ മര ഉരുപ്പടികളും പെയിന്റും എല്ലാമാണ് തീ ആളിപ്പടരാൻ കാരണമായത്. ഫാക്ടറിക്ക് അകത്താണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പരിക്കേറ്റവർ അധികവും പുക ശ്വസിച്ചു ശ്വാസം മുട്ടലുണ്ടായവരാണ്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സും റെഡ് ക്രെസെന്റ് ഉദ്യോഗസ്ഥരും വളരെ പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കുകയും പരുക്കേറ്റവർക്ക് വൈദ്യ സഹായം നൽകുകയും ചെയ്തു. മരണപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മര ഉരുപ്പടികൾ നിർമ്മിക്കുന്ന കന്പനികളും വർക് ഷോപ്പുകളിലുമാണ് തീപിടുത്തമുണ്ടായത്. കാർപെന്റർ, പെയിന്റിംഗ് തൊഴിലാളികളാണ് അപകടത്തിൽ മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് തീ പടർന്നതെന്നു സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഷെഡുകൾ മാതിരി കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങളും അതിനകത്തെ മര ഉരുപ്പടികളും പെയിന്റും എല്ലാമാണ് തീ ആളിപ്പടരാൻ കാരണമായത്. ഫാക്ടറിക്ക് അകത്താണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പരിക്കേറ്റവർ അധികവും പുക ശ്വസിച്ചു ശ്വാസം മുട്ടലുണ്ടായവരാണ്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സും റെഡ് ക്രെസെന്റ് ഉദ്യോഗസ്ഥരും വളരെ പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കുകയും പരുക്കേറ്റവർക്ക് വൈദ്യ സഹായം നൽകുകയും ചെയ്തു. മരണപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ