സ്റ്റാറ്റൻ ഐലന്‍റ്: സ്റ്റാറ്റൻ ഐലന്‍റിലെ സാന്‍റൻഡർ ബാങ്കിൽ കവർച്ചയ്ക്കെത്തിയ പെണ്‍വേഷം ധരിച്ച മോഷ്ടാവിനു കോടതി നൽകിയത് ഒരാഴ്ചത്തെ തടവുശിക്ഷ മാത്രം. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു സംഭവം. കൗണ്ടറിലെത്തിയ വൈസ് ഹാന്‍റ്ഗണ്‍ ചൂണ്ടി ടെല്ലറിൽ നിന്നും പണം തട്ടിയെടുത്തു മുങ്ങുകയായിരുന്നു.
ചില ദിവസങ്ങൾക്കുശേഷം പ്രതി നേരിട്ട് പൊലീസിൽ ഹാജരായി കുറ്റ സമ്മതം നടത്തി. ജനുവരിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയുടെ ശിക്ഷയാണ് കോടതി വിധിച്ചത്. ടെല്ലറുടെ നേരെ ചൂണ്ടിയത് പെയിന്‍റടിച്ച വാട്ടർ ഗണ്ണായിരുന്നു. കവർച്ച ചെയ്യാനെത്തുന്പോൾ അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നു എന്നതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയായി പരിഗണിച്ചും ഒരാഴ്ച കൂടി ജയിലിൽ കഴിയണമെന്നായിരുന്നു വിധി. ഒരാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയാൽ മൂന്ന് വർഷത്തെ നിരീക്ഷണത്തിലായിരിക്കുമെന്ന് കോടതി വിധിയിൽ പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചില ദിവസങ്ങൾക്കുശേഷം പ്രതി നേരിട്ട് പൊലീസിൽ ഹാജരായി കുറ്റ സമ്മതം നടത്തി. ജനുവരിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയുടെ ശിക്ഷയാണ് കോടതി വിധിച്ചത്. ടെല്ലറുടെ നേരെ ചൂണ്ടിയത് പെയിന്‍റടിച്ച വാട്ടർ ഗണ്ണായിരുന്നു. കവർച്ച ചെയ്യാനെത്തുന്പോൾ അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നു എന്നതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയായി പരിഗണിച്ചും ഒരാഴ്ച കൂടി ജയിലിൽ കഴിയണമെന്നായിരുന്നു വിധി. ഒരാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയാൽ മൂന്ന് വർഷത്തെ നിരീക്ഷണത്തിലായിരിക്കുമെന്ന് കോടതി വിധിയിൽ പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ