അബുദാബി: അബുദാബിയിൽ ഇരയിമ്മൻ തന്പി കഥകളി മഹോത്സവം അരങ്ങേറുന്നു. ഒക്ടോബർ 19, 20, 21 തീയതികളിൽ ഇന്ത്യാ സോഷ്യൽ സെന്ററിലും കേരളാ സോഷ്യൽ സെന്ററിലുമായാണ് ഉത്സവം അരങ്ങേറുക. അബുദാബിയിലെ കഥകളിയാസ്വാദകരുടെ കൂട്ടായ്മയായ മണിരംഗും ശക്തി തീയറ്റേഴ്സുമാണ് മുഖ്യ സംഘാടകർ.
കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ അരങ്ങുകളിൽ കഥകളി അവതരിപ്പിക്കുക. അന്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയമാണ് ഇരയിമ്മൻ തന്പി രചനകൾ അരങ്ങിലെത്തിക്കുന്നത്. ആദ്യ ദിവസത്തെ ഉത്തരാ സ്വയംവരത്തിൽ ഗോപി ആശാൻ ദുര്യോധനനായി കത്തിവേഷമിടുന്നു എന്നതാണ് ഈ വർഷത്തെ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. രണ്ടാം ദിവസം കീചകവധം കഥകളിയും പനമണ്ണ ശശിയും സംഘവും അവതരിപ്പിക്കുന്ന തായന്പകയും അരങ്ങിലെത്തും. രാത്രി ഗോപിയാശാൻ ദക്ഷന്റെ വേഷമിടുന്ന ദക്ഷയാഗവും കളിക്കും. കോട്ടയ്ക്കൽ കേശവൻ (കുലയർ), കലാമണ്ഡലം പ്രദീപ് (ദുര്യോധനൻ, വീരഭദ്രൻ), കലാമണ്ഡലം സുദീപ് (ശിവൻ), കലാമണ്ഡലം വിപിൻ (ഭാനുമതി), കലാമണ്ഡലം ജിഷ്ണു രവി (സതി) എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംഗീത പ്രധാനമായ ഈ കഥകൾ പാടുന്നത് കോട്ടയ്ക്കൽ മധു, കലാനിലയം രാജീവൻ, കലാമണ്ഡലം വിഷ്ണു എന്നിവരാണ്. കലാമണ്ഡലം കൃഷ്ണദാസ്, പനമണ്ണ ശശി, കലാമണ്ഡലം ശ്രീഹരി, മാർഗി രത്നാകരൻ, കലാനിലയം മനോജ് എന്നിവർ മേളമവതരിപ്പിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ അരങ്ങുകളിൽ കഥകളി അവതരിപ്പിക്കുക. അന്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയമാണ് ഇരയിമ്മൻ തന്പി രചനകൾ അരങ്ങിലെത്തിക്കുന്നത്. ആദ്യ ദിവസത്തെ ഉത്തരാ സ്വയംവരത്തിൽ ഗോപി ആശാൻ ദുര്യോധനനായി കത്തിവേഷമിടുന്നു എന്നതാണ് ഈ വർഷത്തെ ഉത്സവത്തിന്റെ പ്രധാന പ്രത്യേകത. രണ്ടാം ദിവസം കീചകവധം കഥകളിയും പനമണ്ണ ശശിയും സംഘവും അവതരിപ്പിക്കുന്ന തായന്പകയും അരങ്ങിലെത്തും. രാത്രി ഗോപിയാശാൻ ദക്ഷന്റെ വേഷമിടുന്ന ദക്ഷയാഗവും കളിക്കും. കോട്ടയ്ക്കൽ കേശവൻ (കുലയർ), കലാമണ്ഡലം പ്രദീപ് (ദുര്യോധനൻ, വീരഭദ്രൻ), കലാമണ്ഡലം സുദീപ് (ശിവൻ), കലാമണ്ഡലം വിപിൻ (ഭാനുമതി), കലാമണ്ഡലം ജിഷ്ണു രവി (സതി) എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംഗീത പ്രധാനമായ ഈ കഥകൾ പാടുന്നത് കോട്ടയ്ക്കൽ മധു, കലാനിലയം രാജീവൻ, കലാമണ്ഡലം വിഷ്ണു എന്നിവരാണ്. കലാമണ്ഡലം കൃഷ്ണദാസ്, പനമണ്ണ ശശി, കലാമണ്ഡലം ശ്രീഹരി, മാർഗി രത്നാകരൻ, കലാനിലയം മനോജ് എന്നിവർ മേളമവതരിപ്പിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള