ഫ്ളോറിഡാ: 34 വർഷമായി വധശിക്ഷയും കാത്ത് ജയിലിൽ കഴിഞ്ഞ മൈക്കിൾ ലാബ്രിക്സിന്റെ (57) വധശിക്ഷ (ഒക്ടോബർ 5 വ്യാഴാഴ്ച രാത്രി 10.30 ന് ഫ്ളോറിഡയിൽ നടപ്പലാക്കി. 1983ലായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട മൈക്കിൾ, ലാബല്ലയിൽ ട്രെയ്ലറിനു സമീപം രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നത്.
ഫ്ളോറിഡായിൽ വധശിക്ഷാ നിയമം പാസാക്കിയ ഓഗസ്റ്റിനുശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 1991ൽ അന്നത്തെ ഗവർണർ ബോബു മാർട്ടിനസായിരുന്നു പ്രതിയുടെ ഡെത്ത് വാറന്റിൽ ആദ്യമായി ഒപ്പു വച്ചത്.മാതാവ് പാകം ചെയ്ത താങ്ക്സ് ഗിവിംഗസ് ഡിന്നർ കഴിച്ചതിനുശേഷമാണ് ഡെത്ത് ചേംബറിലേക്ക് പ്രതി പ്രവേശിച്ചത്.
മാരകമായ വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു വിഷം കുത്തിവച്ചുള്ള ശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്പോഴും ശിക്ഷ നിർബാധം തുടരുകയാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫ്ളോറിഡായിൽ വധശിക്ഷാ നിയമം പാസാക്കിയ ഓഗസ്റ്റിനുശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. 1991ൽ അന്നത്തെ ഗവർണർ ബോബു മാർട്ടിനസായിരുന്നു പ്രതിയുടെ ഡെത്ത് വാറന്റിൽ ആദ്യമായി ഒപ്പു വച്ചത്.മാതാവ് പാകം ചെയ്ത താങ്ക്സ് ഗിവിംഗസ് ഡിന്നർ കഴിച്ചതിനുശേഷമാണ് ഡെത്ത് ചേംബറിലേക്ക് പ്രതി പ്രവേശിച്ചത്.
മാരകമായ വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു വിഷം കുത്തിവച്ചുള്ള ശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്പോഴും ശിക്ഷ നിർബാധം തുടരുകയാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ