ലോസ് ഏഞ്ചലസ്: സംവിധായകൻ ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലൻസ് മികച്ച വിദേശ ഭാഷാ പുരസ്കാരത്തിനായുള്ള ഗോൾഡൻ ഗ്ലോബ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. സാന്റാമോണിക്കയിലുള്ള ഡിക്ക് ക്ലാർക്ക് തിയേറ്ററിൽ നടന്ന പ്രദർശനത്തിൽ ജൂറി അംഗങ്ങളും മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറ പ്രവത്തർകരും പങ്കെടുത്തു.
കുടുംബത്തിൽ നടക്കുന്ന അന്തചിഭ്രങ്ങൾമൂലം ചെറുപ്പത്തിൽ അനാഥനായി തീർന്ന ഒരു സാധാരണ ബാലൻ ബുദ്ധസന്യാസിയായി തീർന്ന കഥയാണ് ചിത്രം പറയുന്നത്. ഡോ. ബിജുവിന്റെ മകൻ ഗോവർദ്ധൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഫ്ളോറിഡയിൽ നിന്നുള്ള ഡോ. എ.കെ. പിള്ള നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറ എം.ജെ. രാധാകൃഷ്ണനും സംഗീതം ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളിയും നിർവഹിച്ചിരിക്കുന്നു. ഹിമാചൽപ്രദേശിലെ കുളുവിലുള്ള വനമേഖലയിലായിരുന്നു പൂർണമായും ചിത്രീകരണം. സമുദ്രനിരപ്പിൽ നിന്നും ഒൻപതിനായിരം അടി ഉയരമുള്ള പ്രദേശം. നായകനായ ബാലന്റെ ഗ്രാമവും ബൂദ്ധമത പഗോഡയുമായിരുന്നു മുഖ്യ ലൊക്കേഷൻ. മുഖ്യകഥാപാത്രങ്ങളെ കൂടാതെ ബുദ്ധസന്യാസിമാരും അഭിനയിച്ചിരുന്നു. പ്രകൃതിഭംഗി വെളിവാക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിൽ പകർത്തിയിരുന്നു. ടിബറ്റൻ, ഹിന്ദി ഭാഷയിലുള്ള ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിച്ചത്. വിവിധ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമായതിനാലാണ് ഈ ചിത്രം ഏറ്റെടുത്തതെന്ന് നിർമാതാവ് ഡോ. പിള്ള പറഞ്ഞു. കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ ഇപ്പോൾ ഉദേശിക്കുന്നില്ല, എന്നാൽ ശ്രീലങ്ക, സിംഗപ്പൂർ, ഓസ്ട്രീലിയ എന്നിവിടങ്ങളിൽ റിലീസ് ചെയ്യും. മൂന്നുതവണ ദേശീയ അവാർഡ് ജേതാവായ ഡോ. ബിജു നിലവിൽ കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറാണ്. എട്ടു ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജുവിന്റെ ആദ്യ അന്യഭാഷാസംരഭമാണ് സൗണ്ട് ഓഫ് സൈലൻസ്. ചിത്രത്തിന്റെ ടിബറ്റൻ ബന്ധംമൂലം ബെയ്ജിംഗ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെന്ന് സംവിധായകൻ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ആദ്യകാല നടനും ജൂറി അംഗവുമായ നോയൽ ഡിസൂസ, ഐഎൻഒസി ചാപ്റ്റർ പ്രസിഡന്റ് ജോണ്സണ് ചീക്കൻപാറയിൽ, വിൻസണ് വർഗീസ്, നീൽ വിൻസെന്റ്, സോദരൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: മനു തുരുത്തിക്കാടൻ
കുടുംബത്തിൽ നടക്കുന്ന അന്തചിഭ്രങ്ങൾമൂലം ചെറുപ്പത്തിൽ അനാഥനായി തീർന്ന ഒരു സാധാരണ ബാലൻ ബുദ്ധസന്യാസിയായി തീർന്ന കഥയാണ് ചിത്രം പറയുന്നത്. ഡോ. ബിജുവിന്റെ മകൻ ഗോവർദ്ധൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഫ്ളോറിഡയിൽ നിന്നുള്ള ഡോ. എ.കെ. പിള്ള നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കാമറ എം.ജെ. രാധാകൃഷ്ണനും സംഗീതം ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളിയും നിർവഹിച്ചിരിക്കുന്നു. ഹിമാചൽപ്രദേശിലെ കുളുവിലുള്ള വനമേഖലയിലായിരുന്നു പൂർണമായും ചിത്രീകരണം. സമുദ്രനിരപ്പിൽ നിന്നും ഒൻപതിനായിരം അടി ഉയരമുള്ള പ്രദേശം. നായകനായ ബാലന്റെ ഗ്രാമവും ബൂദ്ധമത പഗോഡയുമായിരുന്നു മുഖ്യ ലൊക്കേഷൻ. മുഖ്യകഥാപാത്രങ്ങളെ കൂടാതെ ബുദ്ധസന്യാസിമാരും അഭിനയിച്ചിരുന്നു. പ്രകൃതിഭംഗി വെളിവാക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിൽ പകർത്തിയിരുന്നു. ടിബറ്റൻ, ഹിന്ദി ഭാഷയിലുള്ള ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിച്ചത്. വിവിധ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമായതിനാലാണ് ഈ ചിത്രം ഏറ്റെടുത്തതെന്ന് നിർമാതാവ് ഡോ. പിള്ള പറഞ്ഞു. കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ ഇപ്പോൾ ഉദേശിക്കുന്നില്ല, എന്നാൽ ശ്രീലങ്ക, സിംഗപ്പൂർ, ഓസ്ട്രീലിയ എന്നിവിടങ്ങളിൽ റിലീസ് ചെയ്യും. മൂന്നുതവണ ദേശീയ അവാർഡ് ജേതാവായ ഡോ. ബിജു നിലവിൽ കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറാണ്. എട്ടു ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജുവിന്റെ ആദ്യ അന്യഭാഷാസംരഭമാണ് സൗണ്ട് ഓഫ് സൈലൻസ്. ചിത്രത്തിന്റെ ടിബറ്റൻ ബന്ധംമൂലം ബെയ്ജിംഗ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെന്ന് സംവിധായകൻ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ആദ്യകാല നടനും ജൂറി അംഗവുമായ നോയൽ ഡിസൂസ, ഐഎൻഒസി ചാപ്റ്റർ പ്രസിഡന്റ് ജോണ്സണ് ചീക്കൻപാറയിൽ, വിൻസണ് വർഗീസ്, നീൽ വിൻസെന്റ്, സോദരൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: മനു തുരുത്തിക്കാടൻ