ന്യൂയോർക്ക്: അൻപത് വർഷമായി നൃത്തരംഗത്ത് പ്രവർത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചറോട് ഇന്നുവരെയുള്ള ജീവിതത്തിൽ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാൽ നൃത്തത്തോടും കുടുംബത്തോടും എന്നാണ് പറയുക. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട് സാർഥകമായി പൂർത്തിയാക്കിയതിന്റെ ധന്യതയിലാണ് ഈ വിശ്വപ്രശസ്ത നർത്തകി.
നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കിൽ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂർ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി. പതിനൊന്നാം വയസിൽ കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്. തോട്ടശ്ശേരി ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമാണ് ക്ഷേമാവതിയുടെ ആദ്യകാല ഗുരുക്ക·ാർ. കലാമണ്ഡലത്തിലെ അഞ്ചുവർഷ പഠനകാലം അവരിലെ നർത്തകിയെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളിൽ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങൾ അഭ്യസിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളിൽ അവർ നൃത്തം അവതരിപ്പിച്ചു. 1948 ജൂണ്‍ 10ന് സുകുമാരൻ കാർത്ത്യായനി ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ച ക്ഷേമാവതി ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും പേരെടുത്ത ഒരു നർത്തകി കൂടിയാണ്.പതിനൊന്നാം വയസിൽ കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതി ടീച്ചറുടെ കലാജീവിതത്തിലെ വഴിത്തിരിവ്.
7980കളിലാണ് ടീച്ചർ മോഹിനിയാട്ടത്തിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ൽ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനു അവാർഡ് നൽകി ആദരിച്ചു. 93ൽ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാർഡ്, 99ൽ കേന്ദ്ര സംഗീത നാടക അക്കാദമി, 2008ൽ സംസ്ഥാന സർക്കാരിന്റെ നൃത്തനാട്യ പുരസ്കാരം. നൃത്തരംഗത്തെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസർക്കാർ 2011ൽ ടീച്ചർക്ക് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. അന്തരിച്ച പ്രശസ്തസംവിധായകൻ പവിത്രനാണ് ക്ഷേമാവതിയുടെ ഭർത്താവ്. ചലച്ചിത്ര നടി ഇവ പവിത്രൻ, ലക്ഷ്മി എന്നിവരാണ് മക്കൾ. ബാല്യത്തിന്റെ ലാളിത്യം നിറഞ്ഞ ഒരു മോഹത്തിൽ നിന്നാണ് പത്മശ്രീ കലാമണ്ഡലം ക്ഷേമവതി നൃത്തോപാസനയുടെ വിശാല ലോകത്തിലേക്ക് യാത്ര തുടങ്ങിയത്. വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നർത്തകി. മോഹിനായാട്ടത്തിന് സ്വയം സമർപ്പിക്കപ്പെട്ട ജീവിതം. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഈ അതുല്യ പ്രതിഭയ്ക്ക് അമേരിക്കൻ മണ്ണിലേക്ക് സ്വാഗതം ചെയ്യാം .
കൂടുതൽ വിവരങ്ങൾക്കു ഭൈരവി നെടുങ്ങാടി (408 ) 823 3948 , സുനന്ദ നായർ ( 504 )914 6990
റിപ്പോർട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്
നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കിൽ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂർ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി. പതിനൊന്നാം വയസിൽ കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്. തോട്ടശ്ശേരി ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമാണ് ക്ഷേമാവതിയുടെ ആദ്യകാല ഗുരുക്ക·ാർ. കലാമണ്ഡലത്തിലെ അഞ്ചുവർഷ പഠനകാലം അവരിലെ നർത്തകിയെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളിൽ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങൾ അഭ്യസിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളിൽ അവർ നൃത്തം അവതരിപ്പിച്ചു. 1948 ജൂണ്‍ 10ന് സുകുമാരൻ കാർത്ത്യായനി ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ച ക്ഷേമാവതി ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും പേരെടുത്ത ഒരു നർത്തകി കൂടിയാണ്.പതിനൊന്നാം വയസിൽ കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതി ടീച്ചറുടെ കലാജീവിതത്തിലെ വഴിത്തിരിവ്.
7980കളിലാണ് ടീച്ചർ മോഹിനിയാട്ടത്തിലേക്ക് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ൽ സംഗീതനാടക അക്കാദമി ഭരതനാട്യത്തിനു അവാർഡ് നൽകി ആദരിച്ചു. 93ൽ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാർഡ്, 99ൽ കേന്ദ്ര സംഗീത നാടക അക്കാദമി, 2008ൽ സംസ്ഥാന സർക്കാരിന്റെ നൃത്തനാട്യ പുരസ്കാരം. നൃത്തരംഗത്തെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസർക്കാർ 2011ൽ ടീച്ചർക്ക് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. അന്തരിച്ച പ്രശസ്തസംവിധായകൻ പവിത്രനാണ് ക്ഷേമാവതിയുടെ ഭർത്താവ്. ചലച്ചിത്ര നടി ഇവ പവിത്രൻ, ലക്ഷ്മി എന്നിവരാണ് മക്കൾ. ബാല്യത്തിന്റെ ലാളിത്യം നിറഞ്ഞ ഒരു മോഹത്തിൽ നിന്നാണ് പത്മശ്രീ കലാമണ്ഡലം ക്ഷേമവതി നൃത്തോപാസനയുടെ വിശാല ലോകത്തിലേക്ക് യാത്ര തുടങ്ങിയത്. വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നർത്തകി. മോഹിനായാട്ടത്തിന് സ്വയം സമർപ്പിക്കപ്പെട്ട ജീവിതം. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ ഈ അതുല്യ പ്രതിഭയ്ക്ക് അമേരിക്കൻ മണ്ണിലേക്ക് സ്വാഗതം ചെയ്യാം .
കൂടുതൽ വിവരങ്ങൾക്കു ഭൈരവി നെടുങ്ങാടി (408 ) 823 3948 , സുനന്ദ നായർ ( 504 )914 6990
റിപ്പോർട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്