ഷിക്കാഗോ: ബെൽവുഡ് മാർത്തോമാ ശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഒക്ടോബർ ഒന്ന് ഞായറാഴ്ച രാവിലെ 9.30നും, 11നുമുള്ള വി. കുർബാനയോടനുബന്ധിച്ച് വി. കൊച്ചുത്രേസിയായുടെ തിരുനാൾ ആചരിച്ചു. സെന്റ് തോമസ് രൂപതാ ചാൻസലർ ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി മുഖ്യ കാർമ്മികത്വം വഹിച്ചു.
ഒരു കർമ്മലീത്താ കന്യാസ്ത്രിയായി ജീവിച്ചു രോഗംമൂലം ഇരുപത്തിനാലാം വയസിൽ ഈ ലോകത്തോട് വിടപറഞ്ഞ വി. കൊച്ചുത്രേസ്യയായ്ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും ഉണ്ടായിരുന്നില്ല. ചെറുപുഷ്പം എന്നറിയപ്പെടുന്ന ഈ പുണ്യവതി കന്യാസ്ത്രീ മഠത്തിലെ ദൈനംദിന ജീവിതസാഹചര്യങ്ങളിൽ ചെറുതും വലുതുമായ വിട്ടുവീഴ്ചകളും ത്യാഗങ്ങളും സൽപ്രവർത്തികളും ചെയ്യുകയും ചെറിയ കാര്യങ്ങളിൽപ്പോലും വിശ്വസ്തത പുലർത്തിയിരുകയും ചെയ്തിരുന്നു. ഈ പുണ്യവതി കാണിച്ചുതന്ന മാതൃകയനുസരിച്ച്, ദൈവം നമുക്ക് തന്നിരിക്കുന്ന ഏതു ജീവിതസാഹചര്യങ്ങളും ദൈവമഹത്വത്തിനായിട്ടും സഹോദരങ്ങളുടെ ന·യ്ക്കായിട്ടും ഉപയോഗിക്കണമെന്ന് ഫാ. ജോണിക്കുട്ടി പുലിശേരി പറഞ്ഞു.
വിശുദ്ധയുടെ രൂപം വഹിച്ചുകൊണ്ട് പള്ളിക്കുള്ളിലൂടെയുള്ള പ്രദിക്ഷിണവും തിരുശേഷിപ്പ് വണക്കവും ലദീഞ്ഞും ഉണ്ടായിരുന്നു. ഗായകസംഘം ആലപിച്ച ഗാനങ്ങൾ ചടങ്ങുകൾ ഭാക്തിനിർഭരമാക്കി. കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിൽ, അല്മായ ശുശ്രൂഷികൾ, കൈക്കാര·ാരായ ജോ കാണിക്കുന്നേൽ, ലുക്ക് ചിറയിൽ, ജോർജ് അന്പലത്തുങ്കൽ, സിബി പാറേക്കാട്ട് എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ ഏതാനും കുടുംബങ്ങളാണ് തിരുനാൾ ഏറ്റെടുത്തു നടത്തിയത്. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്
ഒരു കർമ്മലീത്താ കന്യാസ്ത്രിയായി ജീവിച്ചു രോഗംമൂലം ഇരുപത്തിനാലാം വയസിൽ ഈ ലോകത്തോട് വിടപറഞ്ഞ വി. കൊച്ചുത്രേസ്യയായ്ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും ഉണ്ടായിരുന്നില്ല. ചെറുപുഷ്പം എന്നറിയപ്പെടുന്ന ഈ പുണ്യവതി കന്യാസ്ത്രീ മഠത്തിലെ ദൈനംദിന ജീവിതസാഹചര്യങ്ങളിൽ ചെറുതും വലുതുമായ വിട്ടുവീഴ്ചകളും ത്യാഗങ്ങളും സൽപ്രവർത്തികളും ചെയ്യുകയും ചെറിയ കാര്യങ്ങളിൽപ്പോലും വിശ്വസ്തത പുലർത്തിയിരുകയും ചെയ്തിരുന്നു. ഈ പുണ്യവതി കാണിച്ചുതന്ന മാതൃകയനുസരിച്ച്, ദൈവം നമുക്ക് തന്നിരിക്കുന്ന ഏതു ജീവിതസാഹചര്യങ്ങളും ദൈവമഹത്വത്തിനായിട്ടും സഹോദരങ്ങളുടെ ന·യ്ക്കായിട്ടും ഉപയോഗിക്കണമെന്ന് ഫാ. ജോണിക്കുട്ടി പുലിശേരി പറഞ്ഞു.
വിശുദ്ധയുടെ രൂപം വഹിച്ചുകൊണ്ട് പള്ളിക്കുള്ളിലൂടെയുള്ള പ്രദിക്ഷിണവും തിരുശേഷിപ്പ് വണക്കവും ലദീഞ്ഞും ഉണ്ടായിരുന്നു. ഗായകസംഘം ആലപിച്ച ഗാനങ്ങൾ ചടങ്ങുകൾ ഭാക്തിനിർഭരമാക്കി. കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിൽ, അല്മായ ശുശ്രൂഷികൾ, കൈക്കാര·ാരായ ജോ കാണിക്കുന്നേൽ, ലുക്ക് ചിറയിൽ, ജോർജ് അന്പലത്തുങ്കൽ, സിബി പാറേക്കാട്ട് എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ ഏതാനും കുടുംബങ്ങളാണ് തിരുനാൾ ഏറ്റെടുത്തു നടത്തിയത്. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്