ജിദ്ദ: എസ്എ എന്ന സൈദലവി പുതിയവളപ്പിലിന്റെ വിട വാങ്ങലിലൂടെ ആദർശ രാഷ്ട്രീയത്തിന്റെ മറ്റൊരു വക്താവിനെ കൂടിയാണ് മതേതര കേരളത്തിന് നഷ്ട്ടമായിരിക്കുന്നതെന്നു ഐഎംസിസി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
തന്റെ ജീവിതാന്ത്യം വരെ ആദർശത്തിൽ ഉറച്ചു നിന്ന അദ്ദേഹം സത്യസന്തതയോടെയും വിനയത്തോടെയും തന്റെ വഴികാട്ടികളായ പിതാവിന്റെയും സേട്ട് സാഹിബിന്റെയും പാത പിന്തുടർന്ന് ആദർശത്തിൽ നിന്ന് വേതിചലിക്കാനോ തയ്യാറായിരുന്നില്ല. കേയി കൊട്ടാരത്തിൽ ജനിച്ചു വളർന്ന അദ്ദേഹം അന്ത്യകാലം സലമാൻ എന്ന രണ്ടുമുറി വീട്ടിലാണെന്ന് അറിയുന്പോഴാണ് അദ്ദേഹത്തിന്റെ ലളിതജീവിതം മാതൃകയാവുന്നത്.
ഒന്നും നേടാനല്ല, മറിച്ചു നന്മയുടെ എന്തെങ്കിലും ഒരംശം വിതറുകയാണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന് വിശ്യാസിച്ചു പോന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നല്ലൊരു മാതൃക പുരുഷനെയാണ് സമൂഹത്തിനു നഷ്ടമായിരിക്കുന്നത്. ഹംസ പള്ളിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ നസീർ വാവകുഞ്ഞ് (കെഎംസിസി), മുഹമ്മദ് അലി കോട്ട (ന്യൂഏജ് ), ഇസ്മായിൽ കല്ലായി ( പ്രവാസി) നാസർ ചാവക്കാട് (ഐ.ഡി.സി ),കെ.പി അബൂബക്കർ (ഐ.എം.സി സി), സവാദ് പേരാന്പ്ര (ജെഐസി), റഷീദ് ഒഴുർ (പിസിഫ്) എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
തന്റെ ജീവിതാന്ത്യം വരെ ആദർശത്തിൽ ഉറച്ചു നിന്ന അദ്ദേഹം സത്യസന്തതയോടെയും വിനയത്തോടെയും തന്റെ വഴികാട്ടികളായ പിതാവിന്റെയും സേട്ട് സാഹിബിന്റെയും പാത പിന്തുടർന്ന് ആദർശത്തിൽ നിന്ന് വേതിചലിക്കാനോ തയ്യാറായിരുന്നില്ല. കേയി കൊട്ടാരത്തിൽ ജനിച്ചു വളർന്ന അദ്ദേഹം അന്ത്യകാലം സലമാൻ എന്ന രണ്ടുമുറി വീട്ടിലാണെന്ന് അറിയുന്പോഴാണ് അദ്ദേഹത്തിന്റെ ലളിതജീവിതം മാതൃകയാവുന്നത്.
ഒന്നും നേടാനല്ല, മറിച്ചു നന്മയുടെ എന്തെങ്കിലും ഒരംശം വിതറുകയാണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന് വിശ്യാസിച്ചു പോന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നല്ലൊരു മാതൃക പുരുഷനെയാണ് സമൂഹത്തിനു നഷ്ടമായിരിക്കുന്നത്. ഹംസ പള്ളിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ നസീർ വാവകുഞ്ഞ് (കെഎംസിസി), മുഹമ്മദ് അലി കോട്ട (ന്യൂഏജ് ), ഇസ്മായിൽ കല്ലായി ( പ്രവാസി) നാസർ ചാവക്കാട് (ഐ.ഡി.സി ),കെ.പി അബൂബക്കർ (ഐ.എം.സി സി), സവാദ് പേരാന്പ്ര (ജെഐസി), റഷീദ് ഒഴുർ (പിസിഫ്) എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ