ദമാം: സൗദിയിൽ സ്വദേശി വനിതകൾക്ക് ടാക്സി സർവീസ് നടത്തുന്നതിനു ലൈസൻസ് നൽകാൻ ആലോചന.അതേസമയം വനിതകൾക്ക് ടാക്സി സർവീസ് നടത്താൻ അനുമതി നൽകുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.
സൗദിയിൽ സ്വദേശി വനിതകൾ ടാക്സി സർവീസ് നടത്തുന്നത് സംബന്ധിച്ച് പഠനം നടന്നു വരുകയാണെന്ന് ഗതാഗത വകുപ്പ് വക്താവ് തുർകി അൽ തുഅയ്മി അറിയിച്ചു. വനിതകൾക്ക് ്രെഡെവിംഗ് ലൈസൻസ് നൽകാനുള്ള ഉത്തരവിനെ അടിസ്ഥാനത്തിലാണ് പഠനം.
വനിതകൾക്ക് ടാക്സി സേവനം നടത്താൻ അവസരം ഒരുക്കുക വഴി തൊഴിൽ ലഭ്യത സൃഷ്ടിക്കുകൂടി ഉദ്ദേശമുണ്ട്.
വിഷയത്തെ കുറിച്ച് പഠിക്കാൻ മന്ത്രാലയം പ്രതേക സമിതിയെയാണ് ചുമതലപ്പെടുത്തിയത്.
ഒരുമാസത്തിനകം റിപ്പോർട്ട് സമർപിക്കാനാണ് സമതിക്കു നിർദേശം നൽകിയിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് വക്താവ് പറഞ്ഞു. വിദ്യാർത്ഥികളുടെയും വനിതാ അധ്യാപകരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് വനിത ടാക്സി സർവീസ് വലിയ തോതിൽ സഹായകമാകും.
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പരിശീലനം നൽകുന്നതിനു വിദേശത്ത് നിന്നും യോഗ്യരായ വനിതകളെ റിക്രൂട്ട് ചെയ്യാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്ന് മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം വനിതകൾക്ക് ടാക്സി സർവീസ് നടത്താൻ അനുമതി നൽകുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
സൗദിയിൽ സ്വദേശി വനിതകൾ ടാക്സി സർവീസ് നടത്തുന്നത് സംബന്ധിച്ച് പഠനം നടന്നു വരുകയാണെന്ന് ഗതാഗത വകുപ്പ് വക്താവ് തുർകി അൽ തുഅയ്മി അറിയിച്ചു. വനിതകൾക്ക് ്രെഡെവിംഗ് ലൈസൻസ് നൽകാനുള്ള ഉത്തരവിനെ അടിസ്ഥാനത്തിലാണ് പഠനം.
വനിതകൾക്ക് ടാക്സി സേവനം നടത്താൻ അവസരം ഒരുക്കുക വഴി തൊഴിൽ ലഭ്യത സൃഷ്ടിക്കുകൂടി ഉദ്ദേശമുണ്ട്.
വിഷയത്തെ കുറിച്ച് പഠിക്കാൻ മന്ത്രാലയം പ്രതേക സമിതിയെയാണ് ചുമതലപ്പെടുത്തിയത്.
ഒരുമാസത്തിനകം റിപ്പോർട്ട് സമർപിക്കാനാണ് സമതിക്കു നിർദേശം നൽകിയിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് വക്താവ് പറഞ്ഞു. വിദ്യാർത്ഥികളുടെയും വനിതാ അധ്യാപകരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് വനിത ടാക്സി സർവീസ് വലിയ തോതിൽ സഹായകമാകും.
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പരിശീലനം നൽകുന്നതിനു വിദേശത്ത് നിന്നും യോഗ്യരായ വനിതകളെ റിക്രൂട്ട് ചെയ്യാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്ന് മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം വനിതകൾക്ക് ടാക്സി സർവീസ് നടത്താൻ അനുമതി നൽകുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം