ദമാം: സൗദിയിലെ ജ്വല്ലറികൾ രണ്ട് മാസത്തിനകം സന്പൂർണ സ്വദേശി വത്കരണം നടപ്പിലാക്കണമെന്നു സൗദി തൊഴിൽ സാമുഹ്യ ക്ഷേമ മന്ത്രാലയം. നേരത്തെ പുറപ്പെടുവിച്ച മന്ത്രിസഭ തീരുമാന മനുസരിച്ച് രാജ്യത്തെ മുഴുവൻ ജ്വല്ലറികൾക്കും സ്വദേശിവൽകരണ നിയമം നടപ്പിലാക്കുന്നതിനു രണ്ടുമാസത്തെ സമയ പരിധി നൽകിയിട്ടുണ്ടെന്ന് സൗദി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രലായ വക്താവ് ഖാലിദ് അബാഖൈൽ വ്യക്തമാക്കി.
ജ്വല്ലറി മേഖലയിൽ സന്പൂർണ സ്വദേശിവൽകരണം നടപ്പാക്കുന്നതിനെ കുറിച്ച് തൊഴിൽ മന്ത്രാലയം വ്യാപാരികളിൽ നിന്നും അഭിപ്രായം തേടി തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ തൊഴിൽ കാര്യാലയ ഡയറക്ടറേറ്റ് സ്വർണ വ്യാപാരികളുടെ യോഗം വിളിച്ചു അഭിപ്രായം തേടിയിരുന്നു. സ്വർണ വിൽപന മേഖലയിൽ സന്പൂർണ സ്വദേശി വത്കരണം നടപ്പാക്കുന്പോഴുണ്ടാവുന്ന പ്രായാസങ്ങൾ വ്യാപാരികളിൽ നിന്നും നേരിട്ട് മനസിലാക്കുന്നതിനായാണ് ഇത്തരത്തിൽ യോഗം വിളിച്ചു ചേർത്തതെന്ന് ജീസാൻ തൊഴിൽ കാര്യാലയ മേധാവി എൻജിനീയർ അഹമ്മദ് അൽ ഖുൻഫദി വ്യക്തമാക്കി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ജ്വല്ലറി മേഖലയിൽ സന്പൂർണ സ്വദേശിവൽകരണം നടപ്പാക്കുന്നതിനെ കുറിച്ച് തൊഴിൽ മന്ത്രാലയം വ്യാപാരികളിൽ നിന്നും അഭിപ്രായം തേടി തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ തൊഴിൽ കാര്യാലയ ഡയറക്ടറേറ്റ് സ്വർണ വ്യാപാരികളുടെ യോഗം വിളിച്ചു അഭിപ്രായം തേടിയിരുന്നു. സ്വർണ വിൽപന മേഖലയിൽ സന്പൂർണ സ്വദേശി വത്കരണം നടപ്പാക്കുന്പോഴുണ്ടാവുന്ന പ്രായാസങ്ങൾ വ്യാപാരികളിൽ നിന്നും നേരിട്ട് മനസിലാക്കുന്നതിനായാണ് ഇത്തരത്തിൽ യോഗം വിളിച്ചു ചേർത്തതെന്ന് ജീസാൻ തൊഴിൽ കാര്യാലയ മേധാവി എൻജിനീയർ അഹമ്മദ് അൽ ഖുൻഫദി വ്യക്തമാക്കി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം