മസ്കറ്റ്: ദക്ഷിണ അറേബ്യൻ വികാരത്തിന്റെ ബിഷപ് മാർ പോൾ ഹിൻഡറിന്റെ ആഹ്വാന പ്രകാരം തിങ്കളാഴ്ച കത്തോലിക്കാ പള്ളികളിൽ മുഴുദിന ആരാധനയും കൃതജ്ഞതാ ബലിയും നടന്നു. പതിനെട്ടു മാസത്തെ തടവിനു ശേഷമാണ് ഭീകരരുടെ പിടിയിലായിരുന്ന സലേഷ്യൻ വൈദികനും, പാലാ രൂപതാംഗവും രാമപുരം സ്വദേശിയുമായ ഫാ.ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടത്.
മോചനവുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായ്യിദ് നിർണായക ഇടപെടലുകളാണ് നടത്തിയത്. ബഹളങ്ങളില്ലാതെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെത്തിച്ച ഫാ.ടോമിന് പ്രഥമ ശുശ്രൂഷകൾ നൽകി പ്രത്യേക വിമാനത്തിൽ റോമിലെ സലേഷ്യൻ ആസ്ഥാനത്തെത്തിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഡൽഹി, ബാംഗ്ലൂർ വഴി ജ· നാടായ രാമപുരത്തെത്തിയത്.
റിപ്പോർട്ട്: സേവ്യർ കാവാലം
മോചനവുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സായ്യിദ് നിർണായക ഇടപെടലുകളാണ് നടത്തിയത്. ബഹളങ്ങളില്ലാതെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെത്തിച്ച ഫാ.ടോമിന് പ്രഥമ ശുശ്രൂഷകൾ നൽകി പ്രത്യേക വിമാനത്തിൽ റോമിലെ സലേഷ്യൻ ആസ്ഥാനത്തെത്തിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഡൽഹി, ബാംഗ്ലൂർ വഴി ജ· നാടായ രാമപുരത്തെത്തിയത്.
റിപ്പോർട്ട്: സേവ്യർ കാവാലം