ന്യൂയോർക്ക്: പ്രവാസി മലയാളികളെ മധുരിക്കും ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓൾഡ് ഈസ് ഗോൾഡ് ' പ്രേക്ഷകരുടെ മനം കവരാൻ ലോകമെന്പാടുമുള്ളവർക്കായി പ്രവാസി ചാനലിൽ ശനിയാഴ്ചയും ഞായറാഴ്ചയും പ്രക്ഷേപണം.
പ്രശസ്ത വ്യവസായി ജോയ് ആലുക്കാസ് മുഖ്യാതിഥിയായിരുന്ന ’ഓൾഡ് ഈസ് ഗോൾഡ്’ എന്ന പ്രോഗ്രാമിൽ അമേരിക്കയിലെ പ്രശസ്ത ഗായകരായ ജോഷി, തഹ്സീൻ, അനിത, ശാലിനി എന്നീ ഗായകർ പങ്കെടുത്തു. അമേരിക്കയുടെ നിരവധി ഭാഗങ്ങളിൽ നിന്നെത്തിയ ഓർക്കസ്ട്രയുടെയും അകന്പടിയോടൊപ്പമാണ് ഈ സംഗീത സന്ധ്യ അരങ്ങേറിയത്. ജോർജ് വയലിൻ, ഡെന്നി കീബോർഡ്, ലാൽജി തബല, സാലു ഗിറ്റാർ, റോണി ഡ്രംസ്, വിജയ് ഗിറ്റാർ കൂടാതെ ബിജു സൗണ്ട് എഞ്ചിനീയർ എന്നിവരുടെ മുഖ്യനിരയുണ്ടായിരുന്നു ഈ ഷോയ്ക്കു പിന്നിൽ.
സെപ്റ്റംബർ 23 നു രാവിലെ 10നും വൈകിട്ട് 8നും കൂടാതെ ഞായറാഴ്ച രാവിലെ 9നും വൈകിട്ട് 5നുംം പ്രവാസി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.
അമേരിക്കയിലെ പ്രശസ്ത വ്യവസായി ദിലിപ് വർഗീസ്, സാമൂഹ്യ സാംസ്കാരിക നേതാവും ജോയ് ആലുക്കാസ് അമേരിക്ക കോ ഓർഡിനേറ്ററായ അനിയൻ ജോർജ്, ജോയ് ആലുക്കാസ് നോർത്ത് അമേരിക്ക കണ്ട്രി ഹെഡ് ഫ്രാൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറു കാണിക്കിനാളുകൾ പങ്കെടുത്ത സംഗീത സന്ധ്യയിൽ ജോയ് ആലുക്കാസിനെയും പത്നിയെയും ആദരിച്ചു. കലാവേദി സിബി ഡേവിഡ് പ്രോഗ്രാമുകൾക്കു ചുക്കാൻ പിടിച്ചു.
പ്രശസ്ത വ്യവസായി ജോയ് ആലുക്കാസ് മുഖ്യാതിഥിയായിരുന്ന ’ഓൾഡ് ഈസ് ഗോൾഡ്’ എന്ന പ്രോഗ്രാമിൽ അമേരിക്കയിലെ പ്രശസ്ത ഗായകരായ ജോഷി, തഹ്സീൻ, അനിത, ശാലിനി എന്നീ ഗായകർ പങ്കെടുത്തു. അമേരിക്കയുടെ നിരവധി ഭാഗങ്ങളിൽ നിന്നെത്തിയ ഓർക്കസ്ട്രയുടെയും അകന്പടിയോടൊപ്പമാണ് ഈ സംഗീത സന്ധ്യ അരങ്ങേറിയത്. ജോർജ് വയലിൻ, ഡെന്നി കീബോർഡ്, ലാൽജി തബല, സാലു ഗിറ്റാർ, റോണി ഡ്രംസ്, വിജയ് ഗിറ്റാർ കൂടാതെ ബിജു സൗണ്ട് എഞ്ചിനീയർ എന്നിവരുടെ മുഖ്യനിരയുണ്ടായിരുന്നു ഈ ഷോയ്ക്കു പിന്നിൽ.
സെപ്റ്റംബർ 23 നു രാവിലെ 10നും വൈകിട്ട് 8നും കൂടാതെ ഞായറാഴ്ച രാവിലെ 9നും വൈകിട്ട് 5നുംം പ്രവാസി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.
അമേരിക്കയിലെ പ്രശസ്ത വ്യവസായി ദിലിപ് വർഗീസ്, സാമൂഹ്യ സാംസ്കാരിക നേതാവും ജോയ് ആലുക്കാസ് അമേരിക്ക കോ ഓർഡിനേറ്ററായ അനിയൻ ജോർജ്, ജോയ് ആലുക്കാസ് നോർത്ത് അമേരിക്ക കണ്ട്രി ഹെഡ് ഫ്രാൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറു കാണിക്കിനാളുകൾ പങ്കെടുത്ത സംഗീത സന്ധ്യയിൽ ജോയ് ആലുക്കാസിനെയും പത്നിയെയും ആദരിച്ചു. കലാവേദി സിബി ഡേവിഡ് പ്രോഗ്രാമുകൾക്കു ചുക്കാൻ പിടിച്ചു.