ബർലിൻ: മലയാളിയായ ബയോ ഫിസിസിസ്റ്റ് ബെനേഷ് ജോസഫ് ഈ വർഷത്തെ അഡോൾഫ് മെസർ പുരസ്കാരം ഏറ്റുവാങ്ങി. ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിവേഴ്സിറ്റി അധ്യക്ഷ പ്രൊഫ. ബ്രിജിത്ത വോൾഫ്, അഡോൾഫ് മെസർ ഫൗണ്ടേഷൻ അധ്യക്ഷൻ സ്റ്റെഫാൻ മെസർ തുടങ്ങിയവർ പങ്കെടുത്തു.
പതോജനിക് ബാക്റ്റീരിയയിൽ നടത്തിയ പഠനമാണ് ഡോ. ബെനേഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 25,000 യൂറോയാണ് സമ്മാനത്തുക. 2013 മുതൽ ഫ്രാങ്ക്ഫർട്ടിലെ ഗോയ്ഥെ യൂണിവേഴ്സിറ്റിയിലാണ് ഡോ. ബെനേഷ് ബയോഫിസിസ്റ്റായി സേവനമനുഷ്ഠിക്കുന്നത്.
അടിസ്ഥാന ഗവേഷണ പരീക്ഷണങ്ങളിൽ മികവ് പുലർത്തുന്ന യുവ ഗവേഷകർക്ക് 1994 മുതലാണ് അഡോൾഫ് മെസർ ഫൗണ്ടേഷൻ പുരസ്കാരം നൽകിവരുന്നത്. കോഴിക്കോട് ജില്ലയിൽ മരുതോങ്കരയാണ് ഡോ.ബെനേഷിന്റെ ജ·ദേശം. കഴിഞ്ഞ നാലു വർഷമായി ജർമനിയിലെ ഒഫൻബാഹിൽ താമസിയ്ക്കുന്നു. ഭാര്യ രമ്യ മാത്യൂസ്. മകൻ ജെയ്ക്ക് ബെൻ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ മലയാളി ഗവേഷകൻ ഡോ.ബെനേഷ് ജോസഫ് അഡോൾഫ് മെസർ പുരസ്കാരം ഏറ്റുവാങ്ങി
10:05 PM Sep 21, 2017 | Deepika.com