ഫിലഡൽഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരത്തിൽ ബ്രുമ്മാളിൽ നിന്നുള്ള ഏലിയാമ്മ തോമസ് കർഷകരത്നം അവാർഡിനു അർഹയായി.
ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവകൃഷിയിലേക്കു ആകർഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായായി കർഷകരത്നം അവാർഡ് ഏർപ്പെടുത്തിയത്.
കൃഷിയിൽ തത്പരരും, നിപൂണരുമായ നിരവധിപേർ മത്സരത്തിൽ പങ്കെടുത്തിരുന്നുì. വിത്തൂåാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിർണയം നടത്തിയത്. പതിനെട്ട് അടുക്കളത്തോട്ടങ്ങൾ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരുന്നു, ഇതിൽ നിന്നും എട്ടു തോട്ടങ്ങൾ ഫൈനൽ റൗണ്ടിൽ എത്തുകയുണ്ടായി. അതിൽ നിന്നാണ് കർഷകരത്നത്തെയും മറ്റുവിജയികളെയും കണ്ടെത്തിയത്.
||
മത്സരത്തിൽ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന്് കർഷകരത്നം അവാർഡുജേതാവായ ഏലിയാമ്മ തോമസിന്റെ കൃഷിത്തോട്ടത്തിൽ നിന്നും മനസ്സിലാക്കമെന്ന്് അവാർഡ് കോഡിനേറ്റർ മോഡി ജേക്കബ് പറഞ്ഞു.
രണ്ടാംസമ്മാനം ഫിലഡൽഫിയായിൽ നിന്നുള്ള വറുഗീസ് പി. മത്തായിയുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം സ്പ്രിംഗ്ഫീഡിൽ നിന്നുള്ള സുജാത നായരുടെ അടുക്കളത്തോട്ടവും നേടി.
ഫിലാഡൽഫിയായിലെ അതിഥി റെസ്റ്റോറന്റിന്റെ പേരിലുള്ള എവർറോളിംഗ് ട്രോഫി മുഖ്യ അതിഥി വിനീത നായരിൽ നിന്ന് ഏലിയാമ്മ തോമസ് ഏറ്റുവാങ്ങി. കർഷരത്നം സ്പോണ്സറായ ശോശാമ്മ ചെറിയാനും, അരോമ റസ്റ്റോറന്റ് നനജേഴ്സിയും കാഷ് അവാർഡുകൾ നൽകി. അവാർഡ് കമ്മറ്റി കോഡിനേറ്റർ മോഡി ജേക്കബിനോടൊപ്പം ഫാദർ ഫിലിപ്പ് മോഡയിൽ, ജോർജ്ജ് ഓലിക്കൽ, ജോർജ്ജ് പണിക്കർ, എന്നിവർ വിധി കർത്താക്കളായി പ്രവർത്തിച്ചു. ട്രൈസ്സ്റ്റേറ്റ് കേരളാഫോറം റോണി വറുഗീസ് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സുമോദ് നെല്ലിക്കാല, ടി.ജെ തോംസണ്, ജോഷി കുര്യക്കോസ് രാജൻ സാമുവൽ ലീനോ സ്കറിയ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജോർജ്ജ് ഓലിക്കൽ
ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവകൃഷിയിലേക്കു ആകർഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായായി കർഷകരത്നം അവാർഡ് ഏർപ്പെടുത്തിയത്.
കൃഷിയിൽ തത്പരരും, നിപൂണരുമായ നിരവധിപേർ മത്സരത്തിൽ പങ്കെടുത്തിരുന്നുì. വിത്തൂåാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിർണയം നടത്തിയത്. പതിനെട്ട് അടുക്കളത്തോട്ടങ്ങൾ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരുന്നു, ഇതിൽ നിന്നും എട്ടു തോട്ടങ്ങൾ ഫൈനൽ റൗണ്ടിൽ എത്തുകയുണ്ടായി. അതിൽ നിന്നാണ് കർഷകരത്നത്തെയും മറ്റുവിജയികളെയും കണ്ടെത്തിയത്.
||
മത്സരത്തിൽ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന്് കർഷകരത്നം അവാർഡുജേതാവായ ഏലിയാമ്മ തോമസിന്റെ കൃഷിത്തോട്ടത്തിൽ നിന്നും മനസ്സിലാക്കമെന്ന്് അവാർഡ് കോഡിനേറ്റർ മോഡി ജേക്കബ് പറഞ്ഞു.
രണ്ടാംസമ്മാനം ഫിലഡൽഫിയായിൽ നിന്നുള്ള വറുഗീസ് പി. മത്തായിയുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം സ്പ്രിംഗ്ഫീഡിൽ നിന്നുള്ള സുജാത നായരുടെ അടുക്കളത്തോട്ടവും നേടി.
ഫിലാഡൽഫിയായിലെ അതിഥി റെസ്റ്റോറന്റിന്റെ പേരിലുള്ള എവർറോളിംഗ് ട്രോഫി മുഖ്യ അതിഥി വിനീത നായരിൽ നിന്ന് ഏലിയാമ്മ തോമസ് ഏറ്റുവാങ്ങി. കർഷരത്നം സ്പോണ്സറായ ശോശാമ്മ ചെറിയാനും, അരോമ റസ്റ്റോറന്റ് നനജേഴ്സിയും കാഷ് അവാർഡുകൾ നൽകി. അവാർഡ് കമ്മറ്റി കോഡിനേറ്റർ മോഡി ജേക്കബിനോടൊപ്പം ഫാദർ ഫിലിപ്പ് മോഡയിൽ, ജോർജ്ജ് ഓലിക്കൽ, ജോർജ്ജ് പണിക്കർ, എന്നിവർ വിധി കർത്താക്കളായി പ്രവർത്തിച്ചു. ട്രൈസ്സ്റ്റേറ്റ് കേരളാഫോറം റോണി വറുഗീസ് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സുമോദ് നെല്ലിക്കാല, ടി.ജെ തോംസണ്, ജോഷി കുര്യക്കോസ് രാജൻ സാമുവൽ ലീനോ സ്കറിയ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജോർജ്ജ് ഓലിക്കൽ