ന്യൂഡൽഹി: ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും കന്യാസ്ത്രികളും ഇന്ത്യയിലെ ഇന്റർ നൻസിയോ ഡോ. ജംബാറ്റിസ്റ്റ ഡികത്രോയെ സെപ്റ്റർബർ 20 ബുധനാഴ്ച വൈകിട്ട് അഞ്ചിനു സന്ദർശിച്ചു. വൈദികരും കന്യാസ്ത്രികളും ജീവിതം അർപ്പിച്ചിരിക്കുന്നതു യേശുവിനും തന്റെ സഭക്കും വേണ്ടിയാണെന്നും, സഭയുടെ മൗലിക തത്വങ്ങൾക്കായി അവർ നിലകൊള്ളണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വൈദികനാകുന്നതിനു മുൻപ് ഇന്റർനൂണ്ഷിയോ വക്കീലായിരുന്നു. വൈദികനായ ശേഷം സഭാനിയമവും പഠിച്ചുവെന്നും, മനുഷ്യരുമായി സംവദിക്കുന്പോൾ ബുദ്ധികൊണ്ട് എന്നതിനേക്കാൾ ഹൃദയംകൊണ്ട് സംവദിക്കണമെന്നും സഭയുടെ നിയമങ്ങൾ സഭാമക്കൾക്കു സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്നതിനുള്ള മാർ്ഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സന്ദർശിച്ച വൈദികർക്ക് വളരെ വിപുലമായ കാപ്പി സൽക്കാരവും ഇന്റർനൂണ്ഷിയോ നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വൈദികനാകുന്നതിനു മുൻപ് ഇന്റർനൂണ്ഷിയോ വക്കീലായിരുന്നു. വൈദികനായ ശേഷം സഭാനിയമവും പഠിച്ചുവെന്നും, മനുഷ്യരുമായി സംവദിക്കുന്പോൾ ബുദ്ധികൊണ്ട് എന്നതിനേക്കാൾ ഹൃദയംകൊണ്ട് സംവദിക്കണമെന്നും സഭയുടെ നിയമങ്ങൾ സഭാമക്കൾക്കു സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്നതിനുള്ള മാർ്ഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സന്ദർശിച്ച വൈദികർക്ക് വളരെ വിപുലമായ കാപ്പി സൽക്കാരവും ഇന്റർനൂണ്ഷിയോ നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്