സൂറിക്ക്: തിരസ്കൃത മനുഷ്യർക്കു വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന സാമൂഹികപ്രവർത്തകയായ ദയാബായി എന്ന മേഴ്സി മാത്യുവിനു ഹലോ ഫ്രണ്ട്സിന്റെ ആദരവും കലാസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബേബി കാക്കശ്ശേരിക്ക് പ്രവാസിരത്നാ അവാർഡും ഒക്ടോബർ എട്ടിന് സൂറിച്ചിൽ വച്ചു നൽകപ്പെടുന്നു.
പാലാ പൂവരണി പുല്ലാട്ട് മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകളായി പാലായിൽ ജനിച്ച മേഴ്സി മാത്യു എന്ന പതിനാറുകാരി കന്യാസ്ത്രീയാവാൻ ബിഹാറിലെ ഹസാരിബാഗ് കോണ്വെന്റിലെത്തി. ദൈവസഭയിലല്ല പാവപെട്ട മനുഷ്യരുടെ വേദനയിലാണ് ദൈവമിരിക്കുന്നത് എന്ന തിരിച്ചറിവ് നേടി കടത്തിണ്ണകളിലും റെയിൽവേ സ്റ്റേഷൻ തറകളിലും അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് ’ദയാബായി’ ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി. ആദിവാസികൾക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നിരവധി മർദ്ദനങ്ങൾക്കിരയായി. പല്ലുകൾ കൊഴിഞ്ഞു. എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.
ജീവിതാനുഭവങ്ങളിൽ നിന്നും ആറ്റിക്കുറുക്കിയെടുത്ത അനുഭവസന്പത്ത് ഹാസ്യാ മേന്പൊടി ചേർത്ത് കാക്കശേരി കവിത അതിന്റെ സുന്ദരതാളത്തിൽ അഭിരമിക്കുന്ന ഏതൊരു മനസും പലപ്പോഴും അത് നിഗൂഹനം ചെയ്യുന്ന കയ്പ് അറിഞ്ഞില്ലെന്നുവരും. ഒരു ആശയം കവിതയാക്കുന്നതിൽ അഗാധ വൈദഗ്ദ്ധ്യമുള്ള സർഗധനനാണ് ബേബി കാക്കശ്ശേരി. മനസിൽ തെളിയുന്ന സത്യമാണ് കവിക്ക് കവിത.
അലങ്കാരങ്ങൾകൊണ്ട് അക്ഷരങ്ങളെ അലങ്കോലപ്പെടുത്താതെ പ്രാസങ്ങൾ അനായാസേന വിതച്ചു ഏറെ കൊയ്യുന്നു കവി, കവിതയൊരു ചാട്ടവാറാക്കി സമൂഹത്തിലെ തി·കൾക്കെതിരെയും ആഞ്ഞടിക്കുന്നു. മൂന്നു കവിതാ സമാഹരണങ്ങളും, ഒട്ടനവധി പാട്ടുകളും എഴുതി, മലയാള പിന്നണിഗാനരംഗത്തെ പ്രശസ്തരെക്കൊണ്ട് പാടിപ്പിച്ച നമ്മുടെ കവിക്ക് ഏഴു പതിറ്റാണ്ടു പിന്നിടുന്പോഴും ബേബിയെന്ന പേരുപോലെ ബേബിയായി രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന നമ്മുടെ ഈ സർഗപ്രതിഭയ്ക്ക് ഒഎന്റെ ആദ്യ പ്രവാസി രത്ന അവാർഡ് സമ്മാനിക്കുവാൻ സാധിക്കുന്നത് ഒഎന്റെ പുണ്യമായി കരുതുന്നു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ദയാബായിക്കും ബേബി കാക്കശേരിക്കും ഹലോ ഫ്രണ്ട്സിന്റെ പുരസ്കാരം
10:39 PM Sep 20, 2017 | Deepika.com