കുവൈത്ത് സിറ്റി : കുവൈത്തിൽ ഹൃസ്വ സന്ദർശനത്തിനായിയെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെ പരിവേദനവുമായി എംബസിയിലേക്ക് തൊഴിലാളികൾ സ്വീകരിച്ചു. മാസങ്ങളായി വേതനം ലഭിക്കാതെയും യാത്രാ രേഖകൾ നഷ്ടപ്പെട്ടും ദുരിത ജീവിതം നയിക്കുന്ന തൊഴിലാളികൾ മന്ത്രിയെത്തുന്നതിന് മണിക്കൂറുകൾക്ക് മുന്പുതന്നെ എംബസി അങ്കണത്തിലെത്തിയിരുന്നു.
ഖറാഫി നാഷനൽ, കെസിസിഇസി എന്നീ കന്പനികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 200ലേറെ തൊഴിലാളികളാണ് തങ്ങളുടെ ദുരിതങ്ങൾ വിവരിച്ചത്. മാസങ്ങളായി ഉത്തരവാദിത്തപ്പെട്ടവരെ പ്രയാസങ്ങൾ ബോധിപ്പിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലന്നും എത്രയും വേഗം തങ്ങൾക്ക് ലഭിക്കുവാനുള്ള ശന്പളം കിട്ടുവാനും തിരികെ നാട്ടിലേക്ക് പോകുവാനുള്ള സത്വര നടപടികൾ സ്വീകരിക്കുവാൻ സഹായിക്കണമെന്നും തൊഴിലാളികൾ മന്ത്രിയോട് അഭ്യർഥിച്ചു.
വൈകീട്ട് എംബസി ഓഡിറ്റോറിയത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാനിരിക്കേയായിരുന്നു പ്രതിഷേധ സമരങ്ങൾ അരങ്ങേറിയത്. എംബസി ഉദ്യോഗസ്ഥർ തൊഴിലാളികളെ അനുനയിപ്പിച്ച് ഓഡിറ്റോറിയത്തിലിരുത്താൻ ശ്രമിച്ചെങ്കിലും അവർ തയാറായില്ല. മന്ത്രി എംബസി വളപ്പിൽ പ്രവേശിച്ച ഉടനെ തൊഴിലാളികൾ ചുറ്റും കൂടി പരാതി പറയാൻ തുടങ്ങി. തൊഴിലാളികളുടെ ആവലാതികളെല്ലാം മന്ത്രി ശ്രദ്ധിച്ചുകേട്ടു. അജണ്ടയിലില്ലെങ്കിലും ബുധനാഴ്ച തുടങ്ങുന്ന ഇന്ത്യാ കുവൈത്ത് മന്ത്രിതല യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് എം.ജെ. അക്ബർ തൊഴിലാളികളോട് പറഞ്ഞു. പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. കുവൈത്തികൾ സൗഹൃദമുള്ളവരും ഇന്ത്യക്കാരുമായി മികച്ച ബന്ധമുള്ളവരുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഖറാഫി നാഷനൽ, കെസിസിഇസി എന്നീ കന്പനികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 200ലേറെ തൊഴിലാളികളാണ് തങ്ങളുടെ ദുരിതങ്ങൾ വിവരിച്ചത്. മാസങ്ങളായി ഉത്തരവാദിത്തപ്പെട്ടവരെ പ്രയാസങ്ങൾ ബോധിപ്പിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലന്നും എത്രയും വേഗം തങ്ങൾക്ക് ലഭിക്കുവാനുള്ള ശന്പളം കിട്ടുവാനും തിരികെ നാട്ടിലേക്ക് പോകുവാനുള്ള സത്വര നടപടികൾ സ്വീകരിക്കുവാൻ സഹായിക്കണമെന്നും തൊഴിലാളികൾ മന്ത്രിയോട് അഭ്യർഥിച്ചു.
വൈകീട്ട് എംബസി ഓഡിറ്റോറിയത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാനിരിക്കേയായിരുന്നു പ്രതിഷേധ സമരങ്ങൾ അരങ്ങേറിയത്. എംബസി ഉദ്യോഗസ്ഥർ തൊഴിലാളികളെ അനുനയിപ്പിച്ച് ഓഡിറ്റോറിയത്തിലിരുത്താൻ ശ്രമിച്ചെങ്കിലും അവർ തയാറായില്ല. മന്ത്രി എംബസി വളപ്പിൽ പ്രവേശിച്ച ഉടനെ തൊഴിലാളികൾ ചുറ്റും കൂടി പരാതി പറയാൻ തുടങ്ങി. തൊഴിലാളികളുടെ ആവലാതികളെല്ലാം മന്ത്രി ശ്രദ്ധിച്ചുകേട്ടു. അജണ്ടയിലില്ലെങ്കിലും ബുധനാഴ്ച തുടങ്ങുന്ന ഇന്ത്യാ കുവൈത്ത് മന്ത്രിതല യോഗത്തിൽ വിഷയം ഉന്നയിക്കുമെന്ന് എം.ജെ. അക്ബർ തൊഴിലാളികളോട് പറഞ്ഞു. പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. കുവൈത്തികൾ സൗഹൃദമുള്ളവരും ഇന്ത്യക്കാരുമായി മികച്ച ബന്ധമുള്ളവരുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ