ബർലിൻ: ജർമനിയിൽ 2.8 മില്യൻ കുട്ടികൾ ദാരിദ്യ്ര ഭീഷണി നേരിടുന്നതായി സർക്കാരിന്റെ സാന്പത്തിക റിപ്പോർട്ടിൽ മുന്നറിയിപ്പ്. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ ദാരിദ്യ്ര ഭീഷണി നേരിടുന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു ലക്ഷം പേരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടുവർഷം മുൻപത്തെ കണക്കനുസരിച്ച് 20 ശതമാനം കുട്ടികൾ ദാരിദ്യ്ര ഭീഷണിയിലായിരുന്നു. അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത് ഒന്നര ശതമാനം വർധന. ദേശീയ ശരാശരിയുടെ 60 ശതമാനത്തിൽ താഴെ കുടുംബ വരുമാനമുള്ള വീടുകളിലെ 18 വയസിൽ താഴെയുള്ളവരെയാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഭയാർഥികളുടെ കുട്ടികൾ കൂടി കണക്കിൽ വരുന്നതാണ് ഈ വർധനയ്ക്കു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ 2.8 മില്യൻ കുട്ടികൾ ദാരിദ്യ്ര ഭീഷണിയിൽ
09:29 PM Sep 19, 2017 | Deepika.com