ജിദ്ദ: പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ വധം ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണെന്നും എഴുത്തുകാർക്കും ചിന്തകന്മാർക്കുമെതിരെ നടക്കുന്ന ഇത്തരം നീചമായ കൃത്യങ്ങൾക്കെതിരെ പൗരബോധം ഉയരണമെന്നും പ്രവാസി സാംസ്കാരിക വേദി ജിദ്ദ ഘടകം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്വാതന്ത്രാനന്തര ഭാരതത്തിൽ ഗാന്ധിജി മുതൽ നരേന്ദ്ര ദബോൽക്കർ, കൽബുർഗി, ഗോവിന്ദ് പൻസാരെ തുടങ്ങി നിരവധി മഹദ് വ്യക്തിത്വങ്ങളെയാണ് തീവ്ര വലതുപക്ഷ ഫാസ്ിസ്റ്റ് ശക്തികൾ നിഷ്കരുണം കൊന്ന് തള്ളിയത്. എന്നാൽ ഓരോ വെടിയുണ്ടയിൽ നിന്ന് ഒരായിരം വിപ്ളവകാരികൾ ഉയിർത്തെഴുന്നേൽക്കുമെന്നതാണ് ചരിത്രമെന്ന് എക്സികൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദിയുടെ മേൽനോട്ടത്തിൽ കോർപറേറ്റ് ഭീമന്മാരും സംഘ്പരിവാർ തീവ്ര വർഗീയവാദികളും നാട് ഭരിക്കുന്ന സമകാലീന ഇന്ത്യയിൽ ജനാധിപത്യത്തെ ഉയർത്തിപിടിച്ച് പ്രലോഭനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ സധൈര്യം പത്രപ്രവർത്തനം നിർവ്വഹിച്ച ഗൗരി ലങ്കേഷിനെ വധിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രവാസി സാംസ്കാരിക വേദി എക്സികൂട്ടിവ് കമ്മിറ്റി അറിയിച്ചു. തങ്ങൾക്കഭിമതരായ എഴുത്തുകാരേയും ചിന്തകരേയും സാഹിത്യകാര·ാരയേും സാംസ്കാരിക പ്രവർത്തകരേയും ഇല്ലാതാക്കുക എന്നത് എക്കാലത്തേയും ഫാസിസ്റ്റുകളുടെ രീതിയാണ്. ഇതിനെ ചെറുക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് പ്രവാസി സാംസ്കാരിക വേദി എക്സികൂട്ടിവ് കമ്മിറ്റി ഓർമ്മപ്പെടുത്തി. യോഗത്തിൽ പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശാം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സ്വാഗതവും ഉസ്മാൻ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
സ്വാതന്ത്രാനന്തര ഭാരതത്തിൽ ഗാന്ധിജി മുതൽ നരേന്ദ്ര ദബോൽക്കർ, കൽബുർഗി, ഗോവിന്ദ് പൻസാരെ തുടങ്ങി നിരവധി മഹദ് വ്യക്തിത്വങ്ങളെയാണ് തീവ്ര വലതുപക്ഷ ഫാസ്ിസ്റ്റ് ശക്തികൾ നിഷ്കരുണം കൊന്ന് തള്ളിയത്. എന്നാൽ ഓരോ വെടിയുണ്ടയിൽ നിന്ന് ഒരായിരം വിപ്ളവകാരികൾ ഉയിർത്തെഴുന്നേൽക്കുമെന്നതാണ് ചരിത്രമെന്ന് എക്സികൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദിയുടെ മേൽനോട്ടത്തിൽ കോർപറേറ്റ് ഭീമന്മാരും സംഘ്പരിവാർ തീവ്ര വർഗീയവാദികളും നാട് ഭരിക്കുന്ന സമകാലീന ഇന്ത്യയിൽ ജനാധിപത്യത്തെ ഉയർത്തിപിടിച്ച് പ്രലോഭനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ സധൈര്യം പത്രപ്രവർത്തനം നിർവ്വഹിച്ച ഗൗരി ലങ്കേഷിനെ വധിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രവാസി സാംസ്കാരിക വേദി എക്സികൂട്ടിവ് കമ്മിറ്റി അറിയിച്ചു. തങ്ങൾക്കഭിമതരായ എഴുത്തുകാരേയും ചിന്തകരേയും സാഹിത്യകാര·ാരയേും സാംസ്കാരിക പ്രവർത്തകരേയും ഇല്ലാതാക്കുക എന്നത് എക്കാലത്തേയും ഫാസിസ്റ്റുകളുടെ രീതിയാണ്. ഇതിനെ ചെറുക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് പ്രവാസി സാംസ്കാരിക വേദി എക്സികൂട്ടിവ് കമ്മിറ്റി ഓർമ്മപ്പെടുത്തി. യോഗത്തിൽ പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശാം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സ്വാഗതവും ഉസ്മാൻ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ