ജോർജിയ: ജോർജിയ ടെക് യൂണിവേഴ്സിറ്റി കാന്പസ് പ്രൈഡ് അലയൻസ് വിദ്യാർത്ഥി നേതാവ് സ്കൗട്ട് ഷുൽട്ടസ് (21) കാന്പസ് പോലീസിന്റെ വെടിയേറ്റു മരിച്ചു. സെപ്റ്റംബർ 16നു രാത്രിയായിരുന്നു സംഭവം. ജോർജിയ ടെക് ഡോർമിറ്ററിക്ക് പുറത്തു ആരോ ഒരാൾ കൈയ്യിൽ കത്തിയുമായി നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുർന്നാണ് പോലീസ് എത്തിച്ചേർന്നത്.
വിദ്യാർത്ഥിയോട് കത്തി താഴെയിടണമെന്ന് പോലീസ് ഓഫീസർമാർ പല തവണ ആവശ്യപ്പെട്ടു. ഉത്തരവ് മാനിക്കാതെ പോലീസിനു നേരെ നടന്നടുത്ത വിദ്യാർത്ഥിക്കുനേരെ പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് ജോർജിയ ടെക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു. വെടിയേറ്റ് നിലത്തു വീണ വിദ്യാർത്ഥിയെ ഉടൻ തന്നെ ഗ്രാഡി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു സ്കൗട്ട്. എൽജിബിടിക്യു വിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു സ്കൗട്ടെന്ന് അധികൃതർ വെളിപ്പെടുത്തി. അറ്റ്ലാന്റ് കമ്മ്യൂണിറ്റിയിൽ സമൂല പരിവർത്തനത്തിനു സ്കൗട്ടായിരുന്നു നേതൃത്വം നൽകിയിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു. വെടിവെച്ച പോലീസ് ഓഫീസർ ആരെന്നോ അന്വേഷണം നടക്കുമോ എന്നൊന്നും പൊലീസ് വെളിപ്പെടുത്തിയില്ല. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി വെടിയേറ്റു മരിച്ച സംഭവത്തിൽ അധികൃതർ അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വിദ്യാർത്ഥിയോട് കത്തി താഴെയിടണമെന്ന് പോലീസ് ഓഫീസർമാർ പല തവണ ആവശ്യപ്പെട്ടു. ഉത്തരവ് മാനിക്കാതെ പോലീസിനു നേരെ നടന്നടുത്ത വിദ്യാർത്ഥിക്കുനേരെ പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് ജോർജിയ ടെക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു. വെടിയേറ്റ് നിലത്തു വീണ വിദ്യാർത്ഥിയെ ഉടൻ തന്നെ ഗ്രാഡി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു സ്കൗട്ട്. എൽജിബിടിക്യു വിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു സ്കൗട്ടെന്ന് അധികൃതർ വെളിപ്പെടുത്തി. അറ്റ്ലാന്റ് കമ്മ്യൂണിറ്റിയിൽ സമൂല പരിവർത്തനത്തിനു സ്കൗട്ടായിരുന്നു നേതൃത്വം നൽകിയിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു. വെടിവെച്ച പോലീസ് ഓഫീസർ ആരെന്നോ അന്വേഷണം നടക്കുമോ എന്നൊന്നും പൊലീസ് വെളിപ്പെടുത്തിയില്ല. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി വെടിയേറ്റു മരിച്ച സംഭവത്തിൽ അധികൃതർ അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ