കാലിഫോർണിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരർക്ക് കാഷ്മീരിൽ വിശാലമായ ഇടം നൽകിയിരിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത് കാഷ്മീരിനെ സംഘർഷങ്ങളിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബെർകെലിയിലെ കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഡിപിയുമായി രാഷ്ട്രീയകൂട്ടുകെട്ടുണ്ടാക്കാനുള്ള മോദിയുടെ തീരുമാനം തന്ത്രപരമായ പിശകായിരുന്നു. രാഷ്ട്രീയത്തിലേക്ക് കാഷ്മീരി യുവാക്കളെ എത്തിക്കാനുള്ള ഉപകരണമായിരുന്നു പിഡിപി. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതോടെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്ന ഉപകരണമെന്ന നിലയിൽ പിഡിപി പരാജയപ്പെട്ടു. മോദി കാഷ്മീരിനെ ഭീകരർക്കായി തുറന്നുകൊടുത്തു. അവർ കാഷ്മീരിലേക്ക് എത്തിച്ചേർന്നു. ഇതോടെ കാഷ്മീരിലെ സംഘർഷങ്ങൾ വർധിച്ചു.
കാഷ്മീരിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തനിക്ക് നൽകിയ വിവരം അനുസരിച്ച് ഭീകര സംഘടനകളുടെ ഭാഗമാകുന്ന പിഡിപി അംഗങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ചെറിയ രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി ഇത്തരം തന്ത്രപരമായ നിലപാടുകളെടുക്കുമ്പോൾ നിങ്ങൾ രാജ്യത്തിന് വലിയ പരിക്കാണ് ഏൽപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കാഷ്മീരിൽ പാക്കിസ്ഥാനികൾക്കു മാത്രമല്ല, ഈ മേഖലയിലെ മറ്റു താൽപര്യക്കാർക്കും ഇടം നൽകിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
പിഡിപിയുമായി രാഷ്ട്രീയകൂട്ടുകെട്ടുണ്ടാക്കാനുള്ള മോദിയുടെ തീരുമാനം തന്ത്രപരമായ പിശകായിരുന്നു. രാഷ്ട്രീയത്തിലേക്ക് കാഷ്മീരി യുവാക്കളെ എത്തിക്കാനുള്ള ഉപകരണമായിരുന്നു പിഡിപി. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതോടെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്ന ഉപകരണമെന്ന നിലയിൽ പിഡിപി പരാജയപ്പെട്ടു. മോദി കാഷ്മീരിനെ ഭീകരർക്കായി തുറന്നുകൊടുത്തു. അവർ കാഷ്മീരിലേക്ക് എത്തിച്ചേർന്നു. ഇതോടെ കാഷ്മീരിലെ സംഘർഷങ്ങൾ വർധിച്ചു.
കാഷ്മീരിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തനിക്ക് നൽകിയ വിവരം അനുസരിച്ച് ഭീകര സംഘടനകളുടെ ഭാഗമാകുന്ന പിഡിപി അംഗങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ചെറിയ രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി ഇത്തരം തന്ത്രപരമായ നിലപാടുകളെടുക്കുമ്പോൾ നിങ്ങൾ രാജ്യത്തിന് വലിയ പരിക്കാണ് ഏൽപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കാഷ്മീരിൽ പാക്കിസ്ഥാനികൾക്കു മാത്രമല്ല, ഈ മേഖലയിലെ മറ്റു താൽപര്യക്കാർക്കും ഇടം നൽകിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.