വത്തിക്കാൻ: ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലിൽ റോമിൽ എത്തി. ബംഗളുരുവിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് ഇതു സംബന്ധിച്ചു സന്ദേശമെത്തി. കുറച്ചുദിവസത്തെ വിശ്രമത്തിനുശേഷം അദ്ദേഹം നാട്ടിലേക്കു തിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ വർഷം യെമനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൽ ചൊവ്വാഴ്ച രാവിലെയാണു മോചിതനായി മസ്കറ്റിൽ എത്തിയത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാൻ സർക്കാരുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം സ്ഥിരീകരണം നൽകി.
ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാ.ടോമിനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നാണ് സൂചന. ഒമാനിൽ എത്തിച്ച അദ്ദേഹത്തിനു വിദഗ്ധ ചികിത്സ സർക്കാരിന്റെ മേൽനോട്ടത്തിൽ നൽകിയിരുന്നു. ഇതിനുശേഷമാണ് വത്തിക്കാനിലേക്കു പോയത്.
2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ വർഷം യെമനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൽ ചൊവ്വാഴ്ച രാവിലെയാണു മോചിതനായി മസ്കറ്റിൽ എത്തിയത്. വാർത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാൻ സർക്കാരുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം സ്ഥിരീകരണം നൽകി.
ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാ.ടോമിനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നാണ് സൂചന. ഒമാനിൽ എത്തിച്ച അദ്ദേഹത്തിനു വിദഗ്ധ ചികിത്സ സർക്കാരിന്റെ മേൽനോട്ടത്തിൽ നൽകിയിരുന്നു. ഇതിനുശേഷമാണ് വത്തിക്കാനിലേക്കു പോയത്.
2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്.