ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ പൗരന്മാർക്ക് ബ്രിട്ടനിൽ വീസ വേണ്ട

08:48 PM Aug 19, 2017 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റിനുശേഷവും യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രിട്ടനിൽ വീസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. ഇതിനുള്ള നടപടികളുടെ ഒരുക്കം ബ്രിട്ടീഷ് സർക്കാർ തുടങ്ങികഴിഞ്ഞു. എന്നാൽ, അനിശ്ചിതകാലം വീസയില്ലാതെ ബ്രിട്ടനിൽ കഴിയാം എന്ന് ഇതിനർഥമില്ല. ബ്രിട്ടനിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ ബ്രെക്സിറ്റിനു ശേഷമുള്ള പുതിയ കുടിയേറ്റ നിയമങ്ങൾ അനുസരിച്ചേ പറ്റൂ.

ബ്രെക്സിറ്റോടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സർക്കാരിന് അധികാരമുണ്ടാകും. എന്നാൽ കുടിയേറ്റം പൂർണമായി അവസാനിപ്പിക്കാൻ സർക്കാരിന് പദ്ധതിയില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് അതിവിദഗ്ധ തൊഴിലാളികളെ ബ്രിട്ടന് ആവശ്യമുണ്ട.് എന്നാൽ അതിൽ നിയന്ത്രണം നടപ്പാക്കുക മാത്രമാണ് സർക്കാരിന്‍റെ ലക്ഷ്യം.

ബ്രിട്ടീഷ് സർക്കാരിന്‍റെ കുടിയേറ്റത്തെ സംബന്ധിച്ചുള്ള വിശദമായ നിർദേശങ്ങൾ ഈ വർഷാവസാനത്തോടെ പുറത്തു വിടാനാണ് പദ്ധതി.

റിപ്പോർട്ട്: ജോർജ് ജോണ്‍