വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തിൽ നാൽപത്തി ഏഴ് ലോ മേക്കേഴ്സ് ട്രംപിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഷാർലെറ്റ് വില്ലയിൽ നടന്ന സംഭവത്തിനുശേഷം ട്രംപ് സ്വീകരിച്ച നിലപാടുകൾക്കെതിരെയാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 18ന് യുഎസ് കോണ്‍ഗ്രസംഗം ജെറോൾഡ് നാഡ്ലർ, ബോണി വാട്ട്സണ് എന്നിവർ സ്പോണ്സർ ചെയ്ത സെൻഷർ പ്രമേയം യുഎസ് പ്രതിനിധി സഭയിൽ അവതരിപ്പിക്കുമെന്ന് പ്രമീള പറഞ്ഞു. ആഭ്യന്തര ഭീകരതയും വർധിച്ചുവരുന്ന വംശീയ അക്രമങ്ങളും നിയന്ത്രിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായും ഇവർ കുറ്റപ്പെടുത്തി.
അമേരിക്കൻ ജനതക്ക് മൊത്തത്തിൽ അപമാനകരമായ സംഭവമാണ് ശനിയാഴ്ച അരങ്ങേറിയതെന്ന് നാഷണൽ സിക്ക് കാന്പയിൻ കോഫൗണ്ടർ രജ്വന്ത് സിംഗ് പറഞ്ഞു. മതവിശ്വാസത്തിന്േറയും ജാതിയുടേയും നിറത്തിന്േറയും പേരിൽ ഭിന്നിച്ചു നിൽക്കാതെ എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും സിംഗ് കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഓഗസ്റ്റ് 18ന് യുഎസ് കോണ്‍ഗ്രസംഗം ജെറോൾഡ് നാഡ്ലർ, ബോണി വാട്ട്സണ് എന്നിവർ സ്പോണ്സർ ചെയ്ത സെൻഷർ പ്രമേയം യുഎസ് പ്രതിനിധി സഭയിൽ അവതരിപ്പിക്കുമെന്ന് പ്രമീള പറഞ്ഞു. ആഭ്യന്തര ഭീകരതയും വർധിച്ചുവരുന്ന വംശീയ അക്രമങ്ങളും നിയന്ത്രിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായും ഇവർ കുറ്റപ്പെടുത്തി.
അമേരിക്കൻ ജനതക്ക് മൊത്തത്തിൽ അപമാനകരമായ സംഭവമാണ് ശനിയാഴ്ച അരങ്ങേറിയതെന്ന് നാഷണൽ സിക്ക് കാന്പയിൻ കോഫൗണ്ടർ രജ്വന്ത് സിംഗ് പറഞ്ഞു. മതവിശ്വാസത്തിന്േറയും ജാതിയുടേയും നിറത്തിന്േറയും പേരിൽ ഭിന്നിച്ചു നിൽക്കാതെ എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും സിംഗ് കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ