ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിന് ഷാന വിരുത്തികുളങ്ങര തിരഞ്ഞെടുക്കപ്പെട്ടു.
സാബു നടുവീട്ടിൽ സ്പോണ്സർ ചെയ്യുന്ന ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ് സെപ്റ്റംബർ രണ്ടിന് താഫ്ട് ഹൈസ്കൂളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനിക്കും.
2017 വിദ്യാഭ്യാസ വർഷം ഏറ്റവും കൂടുതൽ മാർക്കുകൾ വാങ്ങി വിജയിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികളുടെ അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നാണ് സ്കോളർഷിപ്പ് ജേതാവിനെ തിരഞ്ഞെടുത്തത്. വിദ്യാഭാസ മികവിന് ഉപരിയായി മറ്റു മേഖലകളിലുള്ള വൈദഗ്ദ്യങ്ങളും സമൂഹത്തിനോടുള്ള സംഭാവനകളും വിശദീകരണങ്ങളും പരിഗണിച്ചാണ് പുരസ്കാര ജേതാക്കളുടെ അന്തിമ നിർണയം എന്ന് സ്റ്റാൻലി കളരിക്കമുറിയിൽ (കണ്‍വീനർ), രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി എന്നിവരടങ്ങിയ സ്കോളർഷിപ് കമ്മിറ്റി അറിയിച്ചു.
പതിനാലാം വയസിൽ ഭരതനാട്യത്തിൽ സഹോദരികളോടൊപ്പം അരങ്ങേറ്റം കുറിച്ച ഈ കൊച്ചുമിടുക്കി ബ്ളൂമിംഗ്ഡെയിൽ പാർക്ക് ഡിസ്ട്രിക്ടിലും ലൈബ്രറിയിലും അനുമോദിനീയമായ പങ്കാളിത്തം വഹിച്ചിരുന്നു. നോവ സൗത്തേണ്‍ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പ്രോഗ്രാമിൽ അഡ്മിഷൻ നേടി വിദ്യാഭാസം തുടരും. കോളജിലെ യുവജനങ്ങളിൽ മലയാള സംസ്കാരത്തിന്റെ മൂല്യങ്ങൾ പകർന്നുകൊടുക്കുവാൻ പരിശ്രമിക്കുമെന്ന് ഷാന അറിയിച്ചു.
25 വർഷമായി ബ്ളൂമിംഗ്ഡെയിലിൽ സ്ഥിരതാമസമാക്കിയ വിരുത്തികുളങ്ങര സൈമണിന്േറയും സിബിയയുടെയും ഇളയ മകളാണ് ഷാന. സഹോദരങ്ങൾ: സീയോന, ഷാരോണ്‍.
റിപ്പോർട്ട്: ജിമ്മി കണിയാലി
സാബു നടുവീട്ടിൽ സ്പോണ്സർ ചെയ്യുന്ന ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ് സെപ്റ്റംബർ രണ്ടിന് താഫ്ട് ഹൈസ്കൂളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനിക്കും.
2017 വിദ്യാഭ്യാസ വർഷം ഏറ്റവും കൂടുതൽ മാർക്കുകൾ വാങ്ങി വിജയിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികളുടെ അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നാണ് സ്കോളർഷിപ്പ് ജേതാവിനെ തിരഞ്ഞെടുത്തത്. വിദ്യാഭാസ മികവിന് ഉപരിയായി മറ്റു മേഖലകളിലുള്ള വൈദഗ്ദ്യങ്ങളും സമൂഹത്തിനോടുള്ള സംഭാവനകളും വിശദീകരണങ്ങളും പരിഗണിച്ചാണ് പുരസ്കാര ജേതാക്കളുടെ അന്തിമ നിർണയം എന്ന് സ്റ്റാൻലി കളരിക്കമുറിയിൽ (കണ്‍വീനർ), രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി എന്നിവരടങ്ങിയ സ്കോളർഷിപ് കമ്മിറ്റി അറിയിച്ചു.
പതിനാലാം വയസിൽ ഭരതനാട്യത്തിൽ സഹോദരികളോടൊപ്പം അരങ്ങേറ്റം കുറിച്ച ഈ കൊച്ചുമിടുക്കി ബ്ളൂമിംഗ്ഡെയിൽ പാർക്ക് ഡിസ്ട്രിക്ടിലും ലൈബ്രറിയിലും അനുമോദിനീയമായ പങ്കാളിത്തം വഹിച്ചിരുന്നു. നോവ സൗത്തേണ്‍ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പ്രോഗ്രാമിൽ അഡ്മിഷൻ നേടി വിദ്യാഭാസം തുടരും. കോളജിലെ യുവജനങ്ങളിൽ മലയാള സംസ്കാരത്തിന്റെ മൂല്യങ്ങൾ പകർന്നുകൊടുക്കുവാൻ പരിശ്രമിക്കുമെന്ന് ഷാന അറിയിച്ചു.
25 വർഷമായി ബ്ളൂമിംഗ്ഡെയിലിൽ സ്ഥിരതാമസമാക്കിയ വിരുത്തികുളങ്ങര സൈമണിന്േറയും സിബിയയുടെയും ഇളയ മകളാണ് ഷാന. സഹോദരങ്ങൾ: സീയോന, ഷാരോണ്‍.
റിപ്പോർട്ട്: ജിമ്മി കണിയാലി