ജിദ്ദ: നവോദയ ജിദ്ദ സംഘടിപ്പിച്ച 'വെളിച്ചം 2017' സാംസ്കാരിക പരിപാടിയുടെ ഭാഗമായി ജിദ്ദയിലെത്തിയ എം. സ്വരാജ് എംഎൽഎ വ്യവസമായ മേഖലയിലെ ലേബർ ക്യാന്പുകൾ സന്ദർശിച്ചു. നിരവധി മാസങ്ങളായി ശന്പളവും, ചികിത്സാ ആനുകൂല്യങ്ങൾപോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് എംഎൽഎയുടെ സന്ദർശനം പ്രതീക്ഷയും സാന്ത്വനവുമായി.
ഒരു കാലത്ത് സാമാന്യം ഭേദപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ക്യാന്പുകളുടെ അവസ്ഥ തികച്ചും ശോചനീയമാണ്. മുന്നൂറിലധികം തൊഴിലാളികളുള്ള ഒരു ക്യാന്പിൽ പകുതിയിൽ അധികം പേരും മലയാളികളാണ്. പലരും പ്രാഥമികമായ ലഭിക്കേണ്ടുന്ന ചികിത്സപോലും ലഭിക്കാതെ രോഗാവസ്ഥയിലും നിരവധിപേർ വെറും കൈയോടെ നാട്ടിലേക്ക് ഇതിനോടകം തന്നെ മടങ്ങി. തെഴിലാളികളുടെ വിഷമതകൾ നേരിട്ട് കണ്ടും കേട്ടും മനസിലാക്കിയ എംഎൽഎ നാട്ടിൽ തിരികെ എത്തിയാലുടൻ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും തന്നാലാവുംവിധം നിയമസഭയിലടക്കം തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പരിശ്രമിക്കുമെന്നും സന്ദർശനത്തിനിടയിൽ എം.സ്വരാജ് എംഎൽഎ തൊഴിലാളികൾക്ക് ഉറപ്പു നൽകിയ ശേഷമാണ് ക്യാന്പുകളിൽ നിന്നും മടങ്ങിയത്.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഒരു കാലത്ത് സാമാന്യം ഭേദപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ക്യാന്പുകളുടെ അവസ്ഥ തികച്ചും ശോചനീയമാണ്. മുന്നൂറിലധികം തൊഴിലാളികളുള്ള ഒരു ക്യാന്പിൽ പകുതിയിൽ അധികം പേരും മലയാളികളാണ്. പലരും പ്രാഥമികമായ ലഭിക്കേണ്ടുന്ന ചികിത്സപോലും ലഭിക്കാതെ രോഗാവസ്ഥയിലും നിരവധിപേർ വെറും കൈയോടെ നാട്ടിലേക്ക് ഇതിനോടകം തന്നെ മടങ്ങി. തെഴിലാളികളുടെ വിഷമതകൾ നേരിട്ട് കണ്ടും കേട്ടും മനസിലാക്കിയ എംഎൽഎ നാട്ടിൽ തിരികെ എത്തിയാലുടൻ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും തന്നാലാവുംവിധം നിയമസഭയിലടക്കം തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പരിശ്രമിക്കുമെന്നും സന്ദർശനത്തിനിടയിൽ എം.സ്വരാജ് എംഎൽഎ തൊഴിലാളികൾക്ക് ഉറപ്പു നൽകിയ ശേഷമാണ് ക്യാന്പുകളിൽ നിന്നും മടങ്ങിയത്.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ