ദുബായ്: യുഎഇ പൗരനുണ്ടാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക് കോടതി ചെലവടക്കം 23 ലക്ഷം ദിർഹം (നാലു കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. 2015 ഡിസംബറിലാണ് കഫറ്റീരിയ ജീവനക്കാരനായ മട്ടന്നൂർ തില്ലങ്കേരിയിലെ അബ്ദുറഹിമാൻ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അൽ ഐൻ ജിമിയിൽ അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അൽ ഐൻ ആശുപത്രിയിലും പിന്നീട് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അബ്ദുറഹിമാൻ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിനാലാണ് അപകടമുണ്ടായതെന്നും അതിനാൽ യുഎഇ പൗരനെ ശിക്ഷയിൽനിന്ന് ഒഴിവാക്കി വെറുതേവിടണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം തള്ളുകയും യുഎഇ പൗരന്റെ ഭാഗത്ത് തെറ്റ് കണ്ടെത്തുകയും 2000 ദിർഹം പിഴചുമത്തുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അൽ ഐൻ മലയാളി സമാജം പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അബ്ദുൾറഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയപുരയിൽ, മരുമക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന് ഷാർജയിലും ദുബായിലും ഓഫീസുള്ള അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശേരിയെ കേസ് ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ദുബായ് കോടതിയിൽ വാഹനാപകടം ഉണ്ടാക്കിയ യുഎഇ പൗരനേയും ഇൻഷ്വറൻസ് കമ്പനിയേയും പ്രതി ചേർത്ത് 30 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയകേസിലാണ് വിധി.
തുടർചികിത്സക്ക് നാട്ടിലെത്തിയ അബ്ദുൾറഹിമാനെ കോടതിയുടെ നിർദേസാനുസരണം ഡോക്ടർ മട്ടന്നൂർ തില്ലങ്കേരിയിൽ എത്തി സന്ദർശിച്ചാണ് കേസിന് ആസ്പദമായ മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയത്. കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് സലാം പാപ്പിനിശേരി പറഞ്ഞു.
അബ്ദുറഹിമാൻ അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിനാലാണ് അപകടമുണ്ടായതെന്നും അതിനാൽ യുഎഇ പൗരനെ ശിക്ഷയിൽനിന്ന് ഒഴിവാക്കി വെറുതേവിടണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം തള്ളുകയും യുഎഇ പൗരന്റെ ഭാഗത്ത് തെറ്റ് കണ്ടെത്തുകയും 2000 ദിർഹം പിഴചുമത്തുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അൽ ഐൻ മലയാളി സമാജം പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അബ്ദുൾറഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയപുരയിൽ, മരുമക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന് ഷാർജയിലും ദുബായിലും ഓഫീസുള്ള അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശേരിയെ കേസ് ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ദുബായ് കോടതിയിൽ വാഹനാപകടം ഉണ്ടാക്കിയ യുഎഇ പൗരനേയും ഇൻഷ്വറൻസ് കമ്പനിയേയും പ്രതി ചേർത്ത് 30 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയകേസിലാണ് വിധി.
തുടർചികിത്സക്ക് നാട്ടിലെത്തിയ അബ്ദുൾറഹിമാനെ കോടതിയുടെ നിർദേസാനുസരണം ഡോക്ടർ മട്ടന്നൂർ തില്ലങ്കേരിയിൽ എത്തി സന്ദർശിച്ചാണ് കേസിന് ആസ്പദമായ മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയത്. കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് സലാം പാപ്പിനിശേരി പറഞ്ഞു.