ബെർലിൻ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയിംലെർ 30 ലക്ഷത്തിലധികം മെഴ്സിഡസ് ബെൻസ് കാറുകൾ തിരിച്ചുവിളിക്കുന്നു. യൂറോപ്പിലാണ് കാറുകൾ തിരികെ വിളിക്കാൻ സ്വയമേ കന്പനി തയാറാകുന്നത്.
പുക നിയന്ത്രണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡെയിംലെറിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് കാറുകൾ തിരികെ വിളിക്കാൻ കന്പനി തയാറെടുക്കുന്നത്. പത്തു ലക്ഷത്തിലധികം ഡീസൽ വാഹനങ്ങളുടെ പുക നിയന്ത്രണ സംവിധാനത്തിൽ ഡെയിംലെർ ക്രമക്കേട് കാട്ടിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പുതിയ നടപടിയിലൂടെ കന്പനിക്ക് 255.5 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് സ്റ്റുട്ഗർട്ട് ആസ്ഥാനമാക്കിയ കന്പനി പത്രക്കുറിപ്പിൽ അറിയിച്ചു. കാറുകൾ തിരികെ വിളിച്ച് തകരാർ പരിഹരിക്കുന്നതിന് കന്പനി പണം വാങ്ങുന്നില്ല.
മെഴ്സിഡസ് ബെൻസ് 30 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു
07:01 PM Jul 19, 2017 | Deepika.com