+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവീണ്‍ വധം: ബഫൂണ്‍ 18ന് ഗ്രാൻഡ് ജൂറിക്കു മുന്പിൽ

ജാക്സണ്‍ കൗണ്ടി: പ്രവീണ്‍ വർഗീസിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി ഗേജ് ബഫൂണിനെ ജൂലൈ 18ന് (ചൊവ്വ) ഗ്രാൻഡ് ജൂറിക്കു മുന്പിൽ ഹാജരാക്കും. ജൂലൈ 13ന് ജാക്സണ്‍ കൗണ്ടി ജെയിൽ പ്രതിനിധിക്കു മുന്പിൽ
പ്രവീണ്‍ വധം: ബഫൂണ്‍ 18ന് ഗ്രാൻഡ് ജൂറിക്കു മുന്പിൽ
ജാക്സണ്‍ കൗണ്ടി: പ്രവീണ്‍ വർഗീസിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി ഗേജ് ബഫൂണിനെ ജൂലൈ 18ന് (ചൊവ്വ) ഗ്രാൻഡ് ജൂറിക്കു മുന്പിൽ ഹാജരാക്കും.

ജൂലൈ 13ന് ജാക്സണ്‍ കൗണ്ടി ജെയിൽ പ്രതിനിധിക്കു മുന്പിൽ കീഴടങ്ങിയ ബഫൂണിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചുവെങ്കിലും 14ന് ഒരു ലക്ഷം ഡോളർ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

പോലീസ് എഴുതിതള്ളിയ കേസിൽ പ്രവീണിന്‍റെ മാതാപിതാക്കളോടൊപ്പം മലയാളി സമൂഹവും നിരന്തരമായി നടത്തിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് പ്രതിയെന്ന് സംശയിക്കുന്ന ബഫൂണിനെ പോലീസ് അറസ്റ്റ് ചെയ്യാൻ തായാറായത്.

പ്രതിചേർക്കപ്പെട്ട ബഫൂണിന്‍റെ പേരിൽ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം പ്രവീണിനെ കൊലപ്പെടുത്തി എന്നതിന് തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് പ്രതിക്കുവേണ്ടി ഹാജരാകുന്ന അറ്റോർണി മിഖായേൽ ചൂണ്ടിക്കാട്ടി. ബഫൂണിന്‍റെ പേരിൽ ചാർജ് ചെയ്തിരിക്കുന്ന കേസിൽ പ്രവീണിനെ കവർച്ച ചെയ്യുന്നതിന് മുഖത്തും തലയിലും ശക്തമായി ഇടിച്ചിരിക്കാമെന്നുള്ളത് അടിസ്ഥാനരഹിതമാണെന്നും അറ്റോർണി കൂട്ടിച്ചേർത്തു.

ഒരിക്കൽ ജൂറി തള്ളികളഞ്ഞ കേസ് വീണ്ടും ജൂറിക്കു മുന്പിൽ വിചാരണക്കു വരുന്നത് അപൂർവമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ