ന്യൂഡൽഹി: ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന കണ്ണൂർ സ്വദേശി പിടിയിലായെന്നു ഡൽഹി പോലീസ്. വ്യാജ പാസ്പോർട്ട് സഹിതമാണ് ഇയാൾ പിടിയിലായത്. തുർക്കിയിൽ നിന്ന് അധികൃതർ കയറ്റി വിട്ട കണ്ണൂർ സ്വദേശി ഷാജഹാൻ വള്ളുവക്കണ്ടി (32) എന്നയാളെയാണ് ജൂണ് 30ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു.
വ്യാജ പാസ്പോർട്ടുമായി നേരത്തെ രണ്ടു തവണ ഷാജഹാൻ തുർക്കിയിൽ പോയെന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. ഇയാൾക്ക് ഐഎസ് ബന്ധമുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ അമേരിക്കൻ ചാര സംഘടനയായ സിഐഎ ആണ് നൽകിയതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും ഡൽഹി പോലീസ് സ്പെഷൽസെൽ ഐജി പി.എസ് കുശ്വ പറഞ്ഞു. ചെന്നൈയിൽ നിന്നു വ്യാജ പാസ്പോർട്ടിൽ തുർക്കിയിൽ എത്തിയ ഷാജഹാനെ സിറിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടികൂടി നാടുകടത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ശ്രമം നടത്തിയിരുന്നതായും അന്നും തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു മടക്കി അയക്കുകയായിരുന്നെന്നുവെന്നും പോലീസ് പറഞ്ഞു. ഐഎസ് ബന്ധം ഉണ്ടോ എന്നതിന് പുറമെ വ്യാജ പാസ്പോർട്ട് എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു വരികയാണ്.
വ്യാജ പാസ്പോർട്ടുമായി നേരത്തെ രണ്ടു തവണ ഷാജഹാൻ തുർക്കിയിൽ പോയെന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. ഇയാൾക്ക് ഐഎസ് ബന്ധമുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ അമേരിക്കൻ ചാര സംഘടനയായ സിഐഎ ആണ് നൽകിയതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും ഡൽഹി പോലീസ് സ്പെഷൽസെൽ ഐജി പി.എസ് കുശ്വ പറഞ്ഞു. ചെന്നൈയിൽ നിന്നു വ്യാജ പാസ്പോർട്ടിൽ തുർക്കിയിൽ എത്തിയ ഷാജഹാനെ സിറിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടികൂടി നാടുകടത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ശ്രമം നടത്തിയിരുന്നതായും അന്നും തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു മടക്കി അയക്കുകയായിരുന്നെന്നുവെന്നും പോലീസ് പറഞ്ഞു. ഐഎസ് ബന്ധം ഉണ്ടോ എന്നതിന് പുറമെ വ്യാജ പാസ്പോർട്ട് എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു വരികയാണ്.