ന്യൂഡൽഹി: ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ വീട്ടുടമസ്ഥൻ ഒരാഴ്ച തുടർച്ചയായി പീഡനത്തിനിരയാക്കി. ഡൽഹിയിലെ മിയാൻവാലി നഗറിലാണ് സംഭവം. മറ്റു കുടുംബാംഗങ്ങൾ പുറത്തുപോകുന്ന സമയത്തായിരുന്നു വീട്ടുടമയുടെ പീഡനം. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ പെണ്‍കുട്ടിയെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുടമയുടെ സമീപത്തുള്ള വീട്ടിൽനിന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. സഹോദരൻ എത്തുന്പോൾ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ സഹോദരൻ വീട്ടുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി. വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വീട്ടുടമ ഒരാഴ്ചയായി പീഡിപ്പിക്കുകയായിരുന്നെന്് പോലീസ് പറഞ്ഞു. പീഡനത്തിരിയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കി.
തുടർന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ സഹോദരൻ വീട്ടുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി. വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വീട്ടുടമ ഒരാഴ്ചയായി പീഡിപ്പിക്കുകയായിരുന്നെന്് പോലീസ് പറഞ്ഞു. പീഡനത്തിരിയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കി.