ദോഹ: ഉപരോധം നീക്കാനായി അറബ് രാജ്യങ്ങൾ മുന്നോട്ടുവച്ച വ്യവസ്ഥകൾ ഖത്തർ തള്ളി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 വ്യവസ്ഥകള്‍ യുക്തിസഹമോ നടപ്പിൽവരുത്താവുന്നതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഖത്തർ തള്ളിയത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽജസീറ ചാനൽ അടച്ചുപൂട്ടണമെന്ന് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് തള്ളിയിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നടപടിയാണ് സൗദി സഖ്യകക്ഷികൾ നടത്തുന്നതെന്ന് അൽജസീറ ചാനൽ ആരോപിക്കുന്നു.
സൗദി, ഈജിപ്ത്, യുഎഇ, ബെഹ്റിൻ എന്നീ രാജ്യങ്ങളാണ് ഖത്തറിനുമേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരപ്രവർത്തനത്തിന് സഹായം ചെയ്യുന്നെന്ന് ആരോപിച്ചാണ് നടപടി. രണ്ടാഴ്ചയിലേറെയായി നീണ്ട ഉപരോധത്തിൽ പിടിച്ചുനിൽക്കാൻ ഖത്തറിനെ ഇറാനും തുർക്കിയുമാണ് സഹായിക്കുന്നത്. ഭക്ഷണവും അവശ്യവസ്തുക്കളും ഈ രാജ്യങ്ങളിൽനിന്നും നൽകുകയാണ്. ഇറാനുമായുള്ള ബന്ധം വേര്‍പെടുത്തുക, തുർക്കി സൈനിക താവളം അടച്ചുപൂട്ടുക തുടങ്ങിയവയും സൗദി സഖ്യകക്ഷികളുടെ ആവശ്യങ്ങളിൽപെടുന്നു.
വ്യവസ്ഥകള്‍ പാലിക്കാന്‍ 10 ദിവസമാണ് ഖത്തറിന് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഇവ അസാധുവാകും. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന കുവൈത്തിനാണ് ഈ വ്യവസ്ഥകളുടെ പട്ടിക കൈമാറിയത്.
സൗദി, ഈജിപ്ത്, യുഎഇ, ബെഹ്റിൻ എന്നീ രാജ്യങ്ങളാണ് ഖത്തറിനുമേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരപ്രവർത്തനത്തിന് സഹായം ചെയ്യുന്നെന്ന് ആരോപിച്ചാണ് നടപടി. രണ്ടാഴ്ചയിലേറെയായി നീണ്ട ഉപരോധത്തിൽ പിടിച്ചുനിൽക്കാൻ ഖത്തറിനെ ഇറാനും തുർക്കിയുമാണ് സഹായിക്കുന്നത്. ഭക്ഷണവും അവശ്യവസ്തുക്കളും ഈ രാജ്യങ്ങളിൽനിന്നും നൽകുകയാണ്. ഇറാനുമായുള്ള ബന്ധം വേര്‍പെടുത്തുക, തുർക്കി സൈനിക താവളം അടച്ചുപൂട്ടുക തുടങ്ങിയവയും സൗദി സഖ്യകക്ഷികളുടെ ആവശ്യങ്ങളിൽപെടുന്നു.
വ്യവസ്ഥകള്‍ പാലിക്കാന്‍ 10 ദിവസമാണ് ഖത്തറിന് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഇവ അസാധുവാകും. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന കുവൈത്തിനാണ് ഈ വ്യവസ്ഥകളുടെ പട്ടിക കൈമാറിയത്.